Sunday, November 23, 2008

ജാതി ഇല്ലാതാക്കാന്‍ ചരിത്രം പഠിക്കുക

ജാതി വ്യവസ്ഥ എങ്ങിനെ ഉദയം ചെയ്തു എന്നത് ചരിത്രപരമായി തന്നെ മനസ്സിലാക്കേണ്ടതുണ്ട്. ആ ചരിത്രം വ്യക്തതയോടെ സമൂഹ മനസാക്ഷിയുടെ ഓര്‍മ്മയില്‍ നിലനിര്‍ത്തേണ്ടതുമാണ്. ജാതി ഭേദം ചരിത്രത്തില്‍ വന്നുപോയ ഒരു തെറ്റാണെന്ന യാഥാര്‍ത്ഥ്യബോധം സമൂഹത്തിനു നല്‍കാനും, ആ ചരിത്ര സത്യം ഏവരാലും മാനിക്കപ്പെടാനും അതു കാരണമാകും.

അല്ലാതെ ഇതുവരെ സഭവിച്ചുപോയതൊന്നും ഓര്‍ക്കരുത്. നമ്മളെല്ലാം മനുഷ്യരായിക്കഴിഞ്ഞില്ലേ എന്ന പല്ലവിയാണെങ്കില്‍... അതു ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സവര്‍ണ്ണ ചതിയാണ്. ഫലം, നിലവിലുള്ള ചരിത്രം പോലും നശിപ്പിക്കപ്പെടുകയും, ചരിത്രമില്ലാത്ത നായാടിക്കൂട്ടമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനം അന്തസ്സില്ലാതെ തുടരുകയും ചെയ്യും.

കാരണം ചരിത്ര സത്യങ്ങള്‍ മറക്കപ്പെടേണ്ടത് മോശമായ ചരിത്രമുള്ളവന്റെ ആവശ്യമാണ്. അതുകൊണ്ട് പൈതൃകങ്ങളെ നശിപ്പിച്ച് ദുരഭിമാനത്തിന്റെ നിറം പിടിപ്പിച്ച ചരിത്രകഥകള്‍ (ഐതിഹ്യങ്ങള്‍,പുരാണങ്ങള്‍,തറവാട്ടുമഹിമകള്‍)അവര്‍ കാശുകൊടുത്ത് എഴുതിച്ചുകൊണ്ടിരിക്കും.അശോകന്റെയും, ബുദ്ധന്റേയും ചരിത്രം ആയിരത്തഞ്ഞൂറു കൊല്ലക്കാലം നശിപ്പിക്കുന്നതിനും,തമസ്ക്കരിക്കുന്നതിനും അവര്‍ക്കു സാധിച്ചിട്ടുണ്ട്. അവരുടെ കയ്യില്‍ , അവന്റെ ക്രൂരതയുടേയും,വേശ്യാവൃത്തിയുടേയും ചരിത്രം മാനവ സാഹോദര്യത്തിനുവേണ്ടി മറന്നുകളയാമെന്ന് സമ്മതിക്കുന്നത് ആത്മഹത്യാപരമായ വിഢിത്തമാണ്. ആദ്യം സത്യത്തെ ബ്രാഹ്മണ്യവും, അവരുടെ ജാര സന്തതികളുമായ സവര്‍ണ്ണര്‍ അംഗീകരിക്കട്ടെ. അത് ചരിത്രമായി രേഖപ്പെടുത്തട്ടെ.

തങ്ങളുടെ ജാതി അഭിമാനത്തിനു പിന്നിലുള്ള സത്യങ്ങള്‍ മനസ്സിലാക്കുകയും, പൊതുസമക്ഷം അംഗീകരിക്കുകയും, അതില്‍ പശ്ചാത്തപിക്കുകയും ചെയ്യുന്ന സവര്‍ണ്ണര്‍ക്കു മാത്രമേ മനുഷ്യന്‍ എന്ന പരിഗണന നല്‍കേണ്ടതുള്ളു. അല്ലാത്ത ഏതു സവര്‍ണ്ണനും മൃഗതുല്യരാണ് (മൃഗങ്ങള്‍ക്ക് നാണാക്കേടുണ്ടാകുന്നതില്‍ ക്ഷമിക്കുക).

സവര്‍ണ്ണരുടെ അഭിമാന ക്ഷതം ഒഴിവാക്കുന്നതിനായി ചരിത്രം നശിപ്പിക്കുംബോള്‍ സംഭവിക്കുന്ന ഭീകരമായ ഒരു യാഥാര്‍ത്ഥ്യം കൂടി മാറിമറിയുന്നുണ്ട്. കുറ്റം ചെയ്ത , നീചനും,ക്രൂരനും,നികൃഷ്ട ചരിത്രമുള്ള സവര്‍ണ്ണന്‍ പിന്നീട് ഉദാരമതിയും,
ദയാലുവും, ഔദാര്യങ്ങള്‍ അനുവദിച്ചയാളും, മഹാനുമാകുന്ന മറിമായം ആരും ശ്രദ്ധിക്കാറില്ല. അടിമ ബോധത്താല്‍ ആര്‍ക്കും അതു പിടികിട്ടാറുമില്ല.

അവന്റെ കുടില ചരിത്രം മറക്കാന്‍ തയ്യാറായ അവര്‍ണ്ണന് ഒരിക്കലും മനുഷ്യനാണെന്ന പരിഗണന അതിന്റെ ശുദ്ധിയോടെ ഒരിക്കലും കിട്ടാതാകുന്നു.
സവര്‍ണ്ണന്റെ ഇത്തിരി ദയ പിച്ചയായി വാങ്ങിയ ആശ്രിതവ്യക്തിത്വമാണ് ഇതിലൂടെ ആയിരത്തഞ്ഞൂറു വര്‍ഷം ചവിട്ടി താഴ്ത്തപ്പെട്ട അവര്‍ണ്ണസമൂഹത്തിന് സവര്‍ണ്ണന്റെ ഹൃദയ വിശാലതകൊണ്ട് കിട്ടുക.
എന്തുമാത്രം അപമാനകരമാണത്? ഇതിനെതിരെ പ്രതിഷേധിച്ചാലോ,
സവര്‍ണ്ണന്റെ മക്കളുടെ വായിലിരിക്കുന്ന ചരിത്ര സത്യം എന്താണെന്നറിയാത്ത പോക്കിരിത്തരം നിറഞ്ഞ ശബ്ദത്തില്‍ അവര്‍ണ്ണന്റെ കോമ്പ്ലെക്സ് എന്നു കേള്‍ക്കാം.

ക്ഷേത്ര പ്രവേശന വിളംബരവും , അയിത്ത നിര്‍മ്മാര്‍ജ്ജനവും, വഴിനടക്കാനുള്ള അവകാശവും,സംവരണങ്ങളും, തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയവും എല്ലാം മാനവികതയിലേക്ക് വളരാനുള്ള ശ്രമത്തിന്റെ ഉപേക്ഷിക്കപ്പെട്ട ശിലാസ്ഥാപന ചടങ്ങുകള്‍ മാത്രമാണെന്ന് കേരള സമൂഹത്തിലെ സ്വതന്ത്രചിന്തകരെ ഞാന്‍ അറിയിക്കട്ടെ.

വെറും ശിലാസ്ഥാപനം മാത്രമാകാതെ , ചരിത്ര സത്യങ്ങളുടെ തമസ്ക്കരണത്തിനെതിരെ പോരാടുക എന്ന ലളിതമായ പ്രവര്‍ത്തനത്തിലൂടെ തന്നെ മലയാളിയുടെ ജാതീയ ഭേദഭാവം (തുടക്കത്തില്‍ സവര്‍ണ്ണരുടെ ഏതിര്‍പ്പിനു പാത്രമാകുമെങ്കിലും) ഇല്ലാതാക്കാനാകുമെന്ന് ഉറപ്പാണ്.
മനുഷ്യത്വത്തില്‍ വിശ്വസിക്കുന്നവര്‍ ചരിത്ര സത്യങ്ങളുടെ ഖനന പ്രവര്‍ത്തനത്തിനായി അണിനിരക്കുക. ഇരുട്ടു നീങ്ങിക്കിട്ടാന്‍ സത്യങ്ങളുടെ സൂര്യപ്രകാശം തന്നെ വേണം. അധര്‍മ്മ-സവര്‍ണ്ണ ഔദാര്യങ്ങളുടെ നിലവിളക്കുകൊണ്ട് രാത്രി പകലാവുകയില്ല. ആജീവനാന്തം അവന്റെ കഥകളിയും,തേവ്ടിശ്ശി കൂത്തുകളും,മോഹിനിയാട്ടമെന്ന കുണ്ടന്‍ നൃത്തവും കണ്ടുകൊണ്ടിരിക്കം നായര്‍ സാഹിത്യം വായിച്ച് അടിമകളുടെ അടിമകളായി തുടരാം. അത്രമാത്രം.
(ഇതൊന്നുമല്ലാതെ അവര്‍ണ്ണത്വം മൂല്യബോധപരമായ ആത്മഹത്യയിലൂടെ അപ്രസക്തമാക്കി സവര്‍ണ്ണരാകാനുളള വഴിയുണ്ട് കെട്ടോ. ഒരു സവര്‍ണ്ണ വിവാഹത്തിലൂടെ ഏതു അവര്‍ണ്ണനും സവര്‍ണ്ണരാകാം. നിലവിലുളള സവര്‍ണ്ണരില്‍ നിന്നും ബാഷ്പ്പീകരിച്ചു പോയ സവര്‍ണ്ണാനുരാഗികളായ അവര്‍ണ്ണര്‍ തന്നെ അപ്പോള്‍ ചോദിക്കാം എല്ലാവര്‍ക്കും ആ പാത പിന്തുടര്‍ന്നുകൂടേ എന്ന് ? പണത്തെ ദൈവമായി കാണുന്ന മൂല്യബോധമില്ലാത്ത ബ്രാഹ്മണസവര്‍ണ്ണതയിലേക്ക് സ്വന്തം കുടുംബത്തേയും പാരമ്പര്യങ്ങളേയും മൂല്യങ്ങളേയും
ഉപേക്ഷിച്ചുകൊണ്ട് അഭയം പ്രാപിക്കാനായിരുന്നോ ആയിരത്തഞ്ചൂറുകൊല്ലക്കാലം കൊടിയ അപമാനവും പീടനവും സഹിച്ച് പിടിച്ചു നിന്നത് എന്നൊരു ചോദ്യമുണ്ട്. പണ്ടുകാലത്തു തന്നെ ആ ബുധി കാണിച്ചിരുന്നെങ്കില്‍ ഒരു നംബൂതിരിപ്പാടോ, അംബലവാസിയോ,കിരിയത്തെ നായരോ,... ആകാമായിരുന്നല്ലോ.
എന്നാല്‍ അപചയം മരണത്തിനു തുല്യമായ ഗതികേടാണ്. മനുഷ്യത്വവും മൂല്യങ്ങളും മഹത്വമുളളതാണ് എന്നു കരുതിയ പരമ്പരയെ മുഴുവന്‍ അപമാനിക്കുന്ന പ്രവര്‍ത്തിയാകുമത്.)

ചരിത്ര ബോധത്തിനായി കെ.ജി.നാരായണന്റെ പുസ്തകത്തിലെ 26 ആം അദ്ധ്യായമായ ജാതി വ്യവസ്ഥയുടെ ഉദയം ഇവിടെ സ്കാന്‍ ചെയ്ത് ചേര്‍ക്കുന്നു.

Wednesday, November 5, 2008

മാതൃകാ വിവാഹം


2008 നവമ്പര്‍ 3 നു പ്രസിദ്ധീകരിച്ച മനോരമ പത്രത്തില്‍ അവസാന പേജില്‍ മുകളിലായി ദര്‍ശന്‍-ഷാര്‍മിള മാതൃകാ വിവാഹത്തിന്റെ ഫോട്ടോയും വാര്‍ത്തയും പ്രസിദ്ധീകരിച്ചിരിക്കുന്നു. സ്ത്രീധനം പോലുള്ള തിന്മകള്‍ക്കെതിരെ പോരാടണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് പിന്‍‌പറ്റാവുന്ന നല്ലൊരു മാതൃകയാണിത്. ബുദ്ധ മത പുരോഹിതനെക്കൂടി പുറത്താക്കാനായാല്‍ ആലില കൊണ്ടുള്ള താലിയും മാലയുമൊക്കെ നമ്മുടെ നഷ്ടപ്പെട്ട പൈതൃകത്തെ കണ്ടെടുക്കുന്ന പ്രവൃത്തിയാകും. വധൂവരന്മാര്‍ക്ക് ആശംസകള്‍.

ഈ വാര്‍ത്ത കണ്ടെത്തി പ്രസിദ്ധീകരിച്ചതിന് മനോരമക്കു നന്ദി.