Tuesday, December 30, 2008

ആറാട്ടുപുഴ വേലായുധപണിക്കര്‍ എന്ന ഇതിഹാസം


ആറാട്ടുപുഴ വേലായുധപ്പണിക്കര്‍, വേലായുധ പണിക്കരുടെ ചന്ദനത്തടിയില്‍ നിര്‍മ്മിച്ച പൂമുഖമുള്ള വീട്‌, 1853 ല്‍ ആറാട്ടുപുഴ വേലായുധ പണിക്കര്‍ ഈഴവ ശിവനെ പ്രതിഷ്ടിച്ച മംഗലം ഇടക്കാട്‌ ജ്ഞാനേശ്വരം ക്ഷേത്രം എന്നിവ ചിത്രത്തില്‍ കാണാം.


ചരിത്രത്തില്‍ നിന്നും തുടച്ചുമാറ്റപ്പെട്ട ആറാട്ടുപുഴ വേലായുധപ്പണിക്കര്‍

(ശ്രീ. ജിജോ ജോണ്‍ പുത്തേഴത്ത്‌ മലയാള മനോരമ പത്രത്തിലെ വാരാന്തപ്പതിപ്പില്‍ 2004 ഫെബ്രുവരി 15 ന്‌ എഴുതിയ ലെഖനത്തിന്റെ യൂണികോട്‌ രൂപം.)
...............................................................................................................................................................

ചരിത്രത്തിന്റെ പുറം പോക്കില്‍ കാലം ആറാട്ടുപുഴ വേലായുധ പണിക്കരെ പ്രതിഷ്‌ഠിച്ചു. ശ്രീനാരായണ ഗുരു ജനിക്കുന്നതിനും മൂന്നു വര്‍ഷം മുന്‍പു മങ്ങലം ഇടയ്‌ക്കാട്‌ ജ്‌ഞ്ഞാനേശ്വരം ക്ഷേത്രത്തില്‍ പണിക്കര്‍ പ്രതിഷ്ഠിച്ചത്‌ ഈഴവശിവനെ.

നൂറ്റിമുപ്പത്‌ വര്‍ഷം മുന്‍പ്‌ കായംകുളം കായലിലെ തണ്ടു വള്ളത്തില്‍ ഉറങ്ങികിടന്ന പണിക്കരുടെ നെഞ്ചില്‍ കഠാരയിറക്കി കായലില്‍ ചാടിയ'തൊപ്പിയിട്ട കിട്ടന്‍' ഇന്നും പിടികിട്ടാപുള്ളി.

ഗുരുദേവന്റെ ജനനത്തുനു മുപ്പത്തിയൊന്നു വര്‍ഷം മുന്‍പാണു വേലായുധ പണിക്കര്‍ ജനിച്ചത്‌.

കായംകുളത്തു വാരണപ്പള്ളിയില്‍ കുമ്മമ്പള്ളില്‍ ആശാന്റെ അടുത്തു ഗുരുദേവന്‍ പഠിക്കുമ്പോള്‍ മംഗലം സന്ദര്‍ശിച്ചെങ്കിലും വേലായുധ പണിക്കരെ കാണാന്‍ കഴിഞ്ഞില്ലെന്നാണു പഴമക്കാരുടെ കേട്ടറിവ്‌.


അവര്‍ണര്‍ക്കുവേണ്ടി കായം കുളത്തിനു സമീപം മംഗലത്തു ശിവക്ഷേത്രം നിര്‍മ്മിക്കാന്‍ ശിലയിട്ടത്‌ ഒരു ശിവരാത്രിയില്‍.

ബ്രാഹ്‌മണ വേഷത്തില്‍ വൈക്കത്തെത്തിയ വേലായുധപണിക്കര്‍ വൈക്കത്തപ്പന്റെ സന്നിധിയില്‍ ഏറെക്കാലം താമസിച്ചാണു താഴ്‌ന്ന ജാതിക്കര്‍ക്കു നിഷേധിക്കപ്പെട്ടിരുന്ന ക്ഷേത്ര നിര്‍മ്മാണവും ആചാരങ്ങളും പഠിച്ച്ത്‌.ഒടുവില്‍ നാട്ടിലേക്കു മടങ്ങും മുന്‍പു ക്ഷേത്ര അധികാരിയോടു പണിക്കര്‍ ചോദിച്ചു: "അയിത്തക്കാരന്‍ ക്ഷേത്രത്തില്‍ താമസിച്ചു പൂജാവിധിപഠിച്ചാല്‍ അങ്ങ്‌ എന്തുചെയ്യും?"പരിഹാരം പറഞ്ഞ ക്ഷേത്രാധികാരിക്ക്‌ നൂറു രൂപയും സ്വര്‍ണ്ണവും കൊടുത്തു വേണ്ടതു ചെയ്‌തോളാന്‍ പറഞ്ഞ്‌ പണിക്കര്‍ ക്ഷേത്ര നിര്‍മ്മാണത്തിനായി മംഗലത്തേക്കു തിരിച്ചു. ഓര്‍മ്മിക്കണം സംഭവം നടന്ന 1853ലെ നൂറുരൂപയുടെ വില. മുന്നൂറു മുറി പുരയിടവും പതിനാലായിരം ചുവടു തെങ്ങും വാണിജ്യത്തിനു പായ്‌ക്കപ്പലുകളും മൂവായിരത്തിലധികം പറ നെല്‍പ്പാടവും സ്വന്തമായുള്ള ധനിക കുടുംബത്തിലെ ഭാരിച്ച സ്വത്തിന്റെ അവകാശിയായിരുന്നു പണിക്കര്‍; അതും പതിനാറാമത്തെ വയസ്സില്‍. ഇന്ന്‌ ഈ സ്‌ഥലമെല്ലാം കടലെടുത്തു.

വഴിയൊന്നാണെങ്കിലും ഗുരുദേവന്റെ മുന്‍ഗാമിയായ പണിക്കര്‍ ഒരു സന്യാസിയായിരുന്നില്ല. പോരാളിയെപ്പോലെ തന്റേടിയായിരുന്നു. ചെറുപ്പത്തിലേ ആയോധന വിദ്യയും കുതിര സവാരിയും വ്യാകരണവും പഠിച്ചു.ആറേഴു കുതിരകള്‍, രണ്ട്‌ ആന, ബോട്ട്‌, ഓടിവള്ളം, പല്ലക്ക്‌, തണ്ട്‌ എന്നിവയാണു പണിക്കരുടെ സ്വന്തം വാഹന സൌകര്യം.

മംഗലത്തു ശിവപ്രതിഷ്‌ഠ നടത്തിയ വേലായുധ പണിക്കരെപ്പറ്റി മേല്ജാതിക്കാര്‍ ചെമ്പകശ്ശേരി രാജാവിനോടു പരാതിപറഞ്ഞു.വിവരം തിരക്കിയ രാജാവിനു മുന്നില്‍" ഞാന്‍ പ്രതിഷ്‌ഠിച്ചത്‌ ഈഴവ ശിവനെയാണെന്നു" മറുപടി നല്‍കി നെഞ്ചുവിരിച്ചു നിന്ന ആണാളായിരുന്നിട്ടും വേലായുധപണിക്കരെ ആരും അംഗീകരിച്ചില്ല.

എഴുതപ്പെട്ട രേഖകളിലൊന്നും പണിക്കരുടെ മാതാപിതാക്കളെപ്പറ്റി വ്യക്‌തമായി പരാമര്‍ശമില്ല.1825 ജനുവരി ഏഴിനു ജനിച്ച പണിക്കര്‍ക്ക്‌ പതിമൂന്നാം നാള്‍ മാതാവിനെ നഷ്‌ട്ടപ്പെട്ടു. പിന്നീട്‌ അമ്മയുടെ ബന്ധുക്കള്‍ക്കൊപ്പം വളര്‍ന്നു. ഇതിഹാസ തുല്യമായ ജീവിതത്തിന്റെ നിഗൂഡമായ ബാല്യം!

1866 ല്‍ കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ചു വേലായുധ പണിക്കര്‍ നടത്തിയ പണിമുടക്കാണു ചരിത്രത്തില്‍ രേഖപ്പെടുത്തിയ ആദ്യത്തെ കര്‍ഷക തൊഴിലാളി സമരം. എന്നിട്ടും ഇതുവരെ വേലായുധപണിക്കരെ ആരും സഖാവെ എന്നുവിളിച്ചില്ല.

ആദ്യത്തെ കര്‍ഷകതിഴിലാളി സമരം

അന്ന്‌ ഈഴവ സ്‌ത്രീകള്‍ മുണ്ടുടുക്കുമ്പോള്‍ മുട്ടിനു താഴെ തുണികിടക്കുന്നതു കുറ്റമായിരുന്നു. കായം കുളത്തിനു വടക്കു പത്തിയൂരില്‍ വീതിയുള്ള കരയുള്ള മുണ്ട്‌ ഇറക്കിയുടുത്തു വയല്‍ വരമ്പിലൂടെ നീങ്ങിയ ഈഴവ സ്‌ത്രീയെ സവര്‍ണ പ്രമാണിമാര്‍ അധിക്ഷേപിച്ചതു പണിക്കരെ ചൊടിപ്പിച്ചു.ജന്മികള്‍ക്കു വേണ്ടി കീഴാളരെ ഒരുമിപ്പിച്ചു കൂട്ടിയ വേലായുധപണിക്കര്‍ കൃഷിപണിയും തേങ്ങാപണിയും ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്‌തു. പണി മുടങ്ങിയതോടെ ജന്മിമാരുടെ സാമ്പത്തിക നില പരുങ്ങലിലായി. തൊഴിലാളികള്‍ക്ക്‌ അഷ്‌ടിക്കുള്ള വക പണിക്കര്‍ സ്വന്തം ചെലവില്‍ നല്‍കി. ദൂരെ നിന്ന്‌ ജന്മികളെത്തിച്ച കൃഷിപ്പണിക്കാരെ കൊന്നുകളയുമെന്ന്‌ പണിക്കര്‍ പരസ്യപ്രഖ്യാപനം നടത്തി. സാക്ഷാല്‍ അയ്യങ്കാളിക്ക്‌ അന്നു മൂന്നു വയസ്സായിരുന്നു പ്രായം.മുണ്ട്‌ ഇറക്കിയുടുത്ത ഈഴവ സ്‌ത്രീയെ പരിഹസിച്ച കര പ്രമാണിമാര്‍ സമരം തീഷ്‌ണമായപ്പോള്‍ പരസ്യമായി മാപ്പു പറഞ്ഞു. അവഹേളിക്കപ്പെട്ട സ്‌ത്രീക്കു പ്രായശ്‌ചിത്തമായി മുണ്ടു വാങ്ങിക്കൊടുക്കാന്‍ പണിക്കര്‍ കല്‍പ്പിച്ചു. പ്രമാണിമാര്‍ അനുസരിച്ചു. അങ്ങനെ ചരിത്രത്തില്‍ ആദ്യത്തെ കര്‍ഷകതിഴിലാളി സമരം പൂര്‍ണ്ണ വിജയം കണ്ടു. എന്നിട്ടും ചരിത്രം ഇതുവരെ പണിക്കരെ സഖാവേ എന്നുവിളിച്ചില്ല.

മൂക്കുത്തിവഴക്ക്‌

ഇതിനു ശേഷമാണു വേലായുധപണിക്കരുടെ മൂക്കുത്തിവഴക്ക്‌.കഥയിങ്ങനെയാണ്‌: അന്നു സ്വര്‍ണ്ണ മൂക്കുത്തി ധരിക്കാനുള്ള അവകാശം താഴ്‌ന്ന ജാതിയിലെ സ്‌ത്രീകള്‍ക്കില്ലായിരുന്നു.പന്തളത്തിനടുത്തു മൂക്കുത്തി ധരിച്ചു വഴിനടന്ന പെണ്ണിന്റെ മൂക്കുത്തി പറിച്ചു ചോരചിന്തിയ വിവരമറിഞ്ഞ പണിക്കര്‍ സ്വര്‍ണ്ണ പണിക്കാരെ വിളിച്ച്‌ ആയിരം മൂക്കുത്തി നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശിച്ചു.ഒരു കിഴി മൂക്കുത്തിയുമായി പന്തളത്തെത്തിയ പണിക്കര്‍ വഴിയില്‍ കണ്ട കിഴ്‌ജാതിക്കാരായ സ്‌ത്രീകളെയെല്ലാം വിളിച്ചുകൂട്ടി മൂക്കു കുത്തിച്ചു സ്വര്‍ണ്ണ മൂക്കുത്തി അണിയിച്ചു പറഞ്ഞയച്ചു.ഇവരെ ആരും അപമാനിക്കാതിരിക്കാന്‍ ദിവസങ്ങളോളം പണിക്കര്‍ പന്തളത്തു തങ്ങി. കുതിരപ്പുറത്ത്‌ ആയുധങ്ങളുമേന്തി റോന്തുചുറ്റുന്ന പണിക്കരുടെ മുന്നിലൂടെ നാട്ടിലെ പെണ്ണുങ്ങളെല്ലാം സ്വര്‍ണ്ണ മൂക്കുത്തിയിട്ടു സുന്ദരികളായി നടന്നു. പിന്നീടു നാട്ടിലൊരിടത്തും ഒരു പെണ്ണും മൂക്കു മുറിഞ്ഞു ചോരയൊലിപ്പിച്ചില്ല...

ഏത്താപ്പു സമരം


സമരം ചെയ്യാന്‍ ഈ പണിക്കര്‍ സംഭാവന പിരിച്ചില്ല. സ്വന്തം ചെലവിലായിരുന്നുപണിക്കരുടെ ലഹളകളെല്ലാം.മൂക്കുത്തി വഴക്കിന്റെ തുടര്‍ച്ചയായിരുന്നു 1859ലെ ഏത്താപ്പു സമരം. കായംകുളത്ത്‌ അവര്‍ണ സ്‌ത്രീ നാണം മറയ്‌ക്കാന്‍ മാറില്‍ ഏത്താപ്പിട്ടതു ചില പ്രമാണിമാര്‍ക്കു സഹിച്ചില്ല. പൊതുനിരത്തില്‍ അവരുടെ മേല്‍മുണ്ടു വലിച്ചു കീറി മാറില്‍ മച്ചിങ്ങത്തൊണ്ടു പിടിപ്പിച്ച്‌ അവരെ പ്രമാണിമാര്‍ കൂവി വിട്ടു. വിവരമറിഞ്ഞു കുറെ മേല്‍മുണ്ടുമായി പണിക്കര്‍ തണ്ടുവച്ച വള്ളത്തില്‍ കായം കുളത്തേക്കു കുതിച്ചു. അവിടത്തെ തൊഴിലാളി സ്‌ത്രീകള്‍ക്കിടയില്‍ മേല്‍മുണ്ടു വിതരണം ചെയ്‌തു. നാട്ടിലെ പാവം പെണ്ണുങ്ങള്‍ക്കുവേണ്ടി ഈ തുണിയുടുപ്പു സമരവും പണിക്കര്‍ ഒറ്റയ്‌ക്കുപൊരുതി ജയിച്ചു.

കഥകളിയോഗം

പണ്ട്‌ ഈ നാടു സ്‌ത്രീകളോടു ചെയ്‌തതിനെല്ലാം ഈ മനുഷ്യന്‍ ഒറ്റയ്‌ക്കു പകരം ചോദിച്ചു.... എന്നിട്ടും ഏതു സ്‌ത്രീയാണ്‌ ഇന്നും പണിക്കരെ ഓര്‍മ്മിക്കുന്നത്‌.1861ല്‍ ഈഴവ സമുദായാംഗങ്ങളെ ചേര്‍ത്തു കഥകളിയോഗം സ്‌ഥാപിച്ചതു വേലായുധപണിക്കരുടെ കലാവിപ്ലവം. പച്ചകുത്തി ദേവന്മാരുടെയും രാജാക്കന്മാരുറ്റെയും വേഷങ്ങളാടാന്‍ അവര്‍ണര്‍ക്ക്‌ അവകാശമില്ലെന്നു ബോധിപ്പിച്ചു ഗവണ്‍മെന്റില്‍ പരാതികിട്ടിയപ്പോള്‍ ദിവാന്‍ ടി. മാധവറാവുവാണു പണിക്കരെയും പരാതിക്കാരെയും വിളിച്ചു ചേര്‍ത്തത്‌.അന്നത്തെ വാദംകേട്ടു പ്രഖ്യാപിക്കപ്പെട്ട തീര്‍പ്പിലാണു താഴ്‌ന്ന ജാതിക്കര്‍ക്കു കഥകളി പഠിച്ച്‌ അവതരിപ്പിക്കാനുള്ള അവകാശം നിയമം മൂലം പണിക്കര്‍ സമ്പാദിച്ചത്‌. പിന്നീടു സ്വയം കഥകളി പഠിച്ച വേലായുധപണിക്കര്‍ 1862ല്‍ അരങ്ങേറി.അവര്‍ണ്ണരുടെ കഥകളിയോട്‌ ഏറ്റവും എതിര്‍പ്പുള്ള പ്രദേശങ്ങള്‍ തിരഞ്ഞുപിടിച്ചു കഥകളി അവതരിപ്പിക്കാനായിരുന്നു അദ്ദേഹത്തിനു താല്‍പര്യം... എന്നിട്ടും ആരും വേലായുധപണിക്കരുടെ പേരില്‍ കഥകളി പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയില്ല.


പത്‌മനാഭസ്വാമി ക്ഷേത്രത്തിലേക്കു തരണനല്ലൂര്‍ നമ്പൂതിരിപ്പാടു കൊണ്ടുപോയ സാളഗ്രാമം കായം കുളം കായലില്‍ കൊള്ളക്കാര്‍ അപഫരിച്ചു. സാളഗ്രാമം തിരികെ വാങ്ങി നല്‍കാനുള്ള തിരുവിതാംകൂര്‍ മഹാരാജാവിന്റെ അഭ്യര്‍ഥന സ്വീകരിച്ച വേലായുധപണിക്കര്‍ കയ്യൂക്കുകൊണ്ടു കാര്യം സാധിച്ച്‌ രണ്ടു കൈയ്യിലും രാജാവിന്റെ വീരശൃഖലനേടി. പേരിനൊപ്പമുള്ള'പണിക്കര്‍' സ്‌ഥാനം അടുത്ത തലമുറയ്‌ക്കു സ്‌ഥിരപ്പെട്ടതും ഇതിനുശേഷം. എന്നിട്ടും കായംകുളം കൊച്ചുണ്ണിയോട്‌ കാണിച്ച നീതിപോലും ചരിത്രം ആറാട്ടുപുഴയിലെ പണിക്കരോടു കാട്ടിയില്ല.

മാംബുഴക്കരിക്കാരന്‍ കരപ്രമാണി

കീഴാളരുടെ വീട്ടില്‍ പശു പെറ്റാല്‍കിങ്കരന്മാരെ വിട്ടു പശുവിനേയും കിടാവിനേയും സ്വന്തമാക്കി ഒടുവില്‍ പശുവിന്റെ കറവ വറ്റുംബോള്‍ മാത്രം തിരികെ നല്‍കുന്ന മാംബുഴക്കരിക്കാരന്‍ കരപ്രമാണിയെ വാളുമായി ചെന്ന പണിക്കര്‍ ഒതുക്കിയത്‌ മറ്റോരു കഥ.

ഇരുപതാമത്തെ വയസ്സില്‍ പുതുപ്പള്ളി വാരണപ്പള്ളി സ്വദേശിനി വെളുംബിയെ പണിക്കര്‍ വിവാഹം കഴിച്ചു.ഇവര്‍ക്ക്‌ ഏഴ്‌ ആണ്‍മക്കളാണ്‌. അക്കാലത്ത്‌ ഉന്നതകുലജാതര്‍ പേരിനൊപ്പം 'കുഞ്ഞ്‌' എന്നു ചേര്‍ത്തിരുന്നു. പണിക്കര്‍ സ്വന്തം മക്കള്‍ക്കു പേരിട്ടു: കുഞ്ഞയ്യന്‍,കുഞ്ഞുപണിക്കര്‍, കുഞ്ഞന്‍,കുഞ്ഞുപിള്ള, കുഞ്ഞുകുഞ്ഞ്‌, വെളുത്തകുഞ്ഞ്‌,കുഞ്ഞുകൃഷ്ണന്‍.സ്വന്തം സഹോദരിയെ അന്യസമുദായക്കാരനു വിവാഹം ചെയ്തുകൊടുത്തു മിശ്രവിവാഹത്തിനു വിത്തിട്ടതും പണിക്കരാണെന്നു കേള്‍വി.

സഞ്ചാര സ്വാതന്ത്ര്യം


'ഹോയ്‌' വിളിച്ച്‌ അവര്‍ണരെ തീണ്ടാപ്പാടകലെ നിര്‍ത്തിയിരുന്ന കാലം. ഒരു ദിവസം പണിക്കരും പരിവാരങ്ങളും വയല്‍ വരംബിലൂടെ നടക്കുംബോള്‍ മറുവശത്തു നിന്നു 'ഹോയ്‌' വിളി. ഇടപ്പള്ളി രാജാവിന്റെ മകന്‍ രാമന്‍ മേനോന്റെ എഴുന്നള്ളിത്താണ്‌.അതിനേക്കാള്‍ ഉച്ചത്തില്‍ ഹോയ്‌ എന്നു തിരികെ വിളിക്കാന്‍ പണിക്കര്‍ കൂട്ടാളികളോടു നിര്‍ദേശിച്ചു. 'ധിക്കാരി'യായ പണിക്കരുടെ കാലു തല്ലി ഒടിക്കാന്‍ രാജകുമാരന്റെ കല്‍പ്പന.രാജകുമാരനും കൂട്ടരും അടികൊണ്ട്‌ ഓടി .... സംഭവം കേസായെങ്കിലും അവര്‍ണര്‍ക്ക്‌ സഞ്ചാര സ്വാതന്ത്ര്യം നല്‍കിക്കൊണ്ടായിരുന്നു കേസിന്റെ തീര്‍പ്പ്‌. പിന്നീടു കീഴാളരാരും 'ഹോയ്‌' വിളി കേട്ട്‌ ഓടി മാറേണ്ടി വന്നില്ല.

മറ്റൊരു കേസിന്റെ ആവശ്യത്തിനായി കൊല്ലത്തുനിന്നും തണ്ടുവള്ളത്തില്‍ കായംകുളം കായല്‍ കടക്കുംബോഴാണ്‌ വേലായുധപ്പണിക്കര്‍ കൊല്ലപ്പെട്ടത്‌. 1874 ജനുവരി മൂന്നിനു പാതിരാത്രി കായല്‍ നടുക്ക്‌ തണ്ടുവള്ളത്തില്‍ പണിക്കര്‍ നല്ല ഉറക്കമായിരുന്നു.ഒരു കോവു വള്ളത്തിലെത്തിയ അക്രമി സംഘം പണിക്കരെ അടിയന്തിരമായി കാണണമെന്നു തണ്ടുവലിക്കാരോടു പറഞ്ഞു. വള്ളത്തില്‍ കയറിയ അക്രമികളുടെ നേതാവു 'തൊപ്പിയിട്ട കിട്ടന്‍' ഉറങ്ങിക്കിടന്ന പണിക്കരെ ചതിയില്‍ കുത്തിവീഴ്ത്തി.നെഞ്ചില്‍ തറഞ്ഞ കഠാരയുമായി എഴുന്നേറ്റ ആറാട്ടുപുഴ വേലായുധപണിക്കരെ കണ്ടു ഭയന്ന കിട്ടനും കൂട്ടരും കായലില്‍ ചാടി രക്ഷപ്പെട്ടു. ഇവര്‍ പിന്നീടു കപ്പലില്‍ രാജ്യം കടന്നതായാണു കേട്ടുകേള്‍വി. കൊല്ലം ഡിവിഷന്‍ പേഷ്കാര്‍ രാമന്‍ നായര്‍ കേസു വിചാരണ നടത്തിയെങ്കിലും തെളിവില്ലാത്തതിനാല്‍ ആരേയും ശിക്ഷിക്കാന്‍ കഴിഞ്ഞില്ല.... എന്നിട്ടും പണിക്കരെ ആരും രക്തസാക്ഷിയാക്കിയില്ല. സ്മാരകങ്ങള്‍ ഉയര്‍ന്നില്ല.

ഐതിഹ്യത്തോളമെത്തിയ ഈ ജീവിതത്തെ തിരിച്ചറിഞ്ഞത്‌ ഒരാള്‍ മാത്രം- ശ്രീനാരായണ ഗുരു.സഹപാഠിയുടെ പിതാവായ പണിക്കരെ കാണാന്‍ ഗുരു മംഗത്ത്‌ എത്തിയ ദിവസങ്ങളില്‍ പണിക്കര്‍ മേറ്റ്വിടെയോ ജാതിപ്പിശാചിനോടു പോരാടുകയായിരുന്നു. ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ - ഏതെങ്കിലും പാഠപുസ്തകത്താളില്‍ ഈ പേരു കണ്ടെത്താമോ ?
................................................................................................................................................


ഇത്തരം പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ കൈവശമുള്ളവര്‍ അവ ബ്ലൊഗില്‍ പ്രസിദ്ധീകരിക്കുകയോ എനിക്ക്‌ അയച്ചുതന്ന് ബ്ലൊഗില്‍ ഇടാന്‍ അനുവദിക്കുകയോ ചെയ്യണമെന്ന് ജാതിവിരുദ്ധമായ ചിന്തയുടെ പേരില്‍ അഭ്യര്‍ത്ഥിക്കുന്നു.

Sunday, November 23, 2008

ജാതി ഇല്ലാതാക്കാന്‍ ചരിത്രം പഠിക്കുക

ജാതി വ്യവസ്ഥ എങ്ങിനെ ഉദയം ചെയ്തു എന്നത് ചരിത്രപരമായി തന്നെ മനസ്സിലാക്കേണ്ടതുണ്ട്. ആ ചരിത്രം വ്യക്തതയോടെ സമൂഹ മനസാക്ഷിയുടെ ഓര്‍മ്മയില്‍ നിലനിര്‍ത്തേണ്ടതുമാണ്. ജാതി ഭേദം ചരിത്രത്തില്‍ വന്നുപോയ ഒരു തെറ്റാണെന്ന യാഥാര്‍ത്ഥ്യബോധം സമൂഹത്തിനു നല്‍കാനും, ആ ചരിത്ര സത്യം ഏവരാലും മാനിക്കപ്പെടാനും അതു കാരണമാകും.

അല്ലാതെ ഇതുവരെ സഭവിച്ചുപോയതൊന്നും ഓര്‍ക്കരുത്. നമ്മളെല്ലാം മനുഷ്യരായിക്കഴിഞ്ഞില്ലേ എന്ന പല്ലവിയാണെങ്കില്‍... അതു ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സവര്‍ണ്ണ ചതിയാണ്. ഫലം, നിലവിലുള്ള ചരിത്രം പോലും നശിപ്പിക്കപ്പെടുകയും, ചരിത്രമില്ലാത്ത നായാടിക്കൂട്ടമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനം അന്തസ്സില്ലാതെ തുടരുകയും ചെയ്യും.

കാരണം ചരിത്ര സത്യങ്ങള്‍ മറക്കപ്പെടേണ്ടത് മോശമായ ചരിത്രമുള്ളവന്റെ ആവശ്യമാണ്. അതുകൊണ്ട് പൈതൃകങ്ങളെ നശിപ്പിച്ച് ദുരഭിമാനത്തിന്റെ നിറം പിടിപ്പിച്ച ചരിത്രകഥകള്‍ (ഐതിഹ്യങ്ങള്‍,പുരാണങ്ങള്‍,തറവാട്ടുമഹിമകള്‍)അവര്‍ കാശുകൊടുത്ത് എഴുതിച്ചുകൊണ്ടിരിക്കും.അശോകന്റെയും, ബുദ്ധന്റേയും ചരിത്രം ആയിരത്തഞ്ഞൂറു കൊല്ലക്കാലം നശിപ്പിക്കുന്നതിനും,തമസ്ക്കരിക്കുന്നതിനും അവര്‍ക്കു സാധിച്ചിട്ടുണ്ട്. അവരുടെ കയ്യില്‍ , അവന്റെ ക്രൂരതയുടേയും,വേശ്യാവൃത്തിയുടേയും ചരിത്രം മാനവ സാഹോദര്യത്തിനുവേണ്ടി മറന്നുകളയാമെന്ന് സമ്മതിക്കുന്നത് ആത്മഹത്യാപരമായ വിഢിത്തമാണ്. ആദ്യം സത്യത്തെ ബ്രാഹ്മണ്യവും, അവരുടെ ജാര സന്തതികളുമായ സവര്‍ണ്ണര്‍ അംഗീകരിക്കട്ടെ. അത് ചരിത്രമായി രേഖപ്പെടുത്തട്ടെ.

തങ്ങളുടെ ജാതി അഭിമാനത്തിനു പിന്നിലുള്ള സത്യങ്ങള്‍ മനസ്സിലാക്കുകയും, പൊതുസമക്ഷം അംഗീകരിക്കുകയും, അതില്‍ പശ്ചാത്തപിക്കുകയും ചെയ്യുന്ന സവര്‍ണ്ണര്‍ക്കു മാത്രമേ മനുഷ്യന്‍ എന്ന പരിഗണന നല്‍കേണ്ടതുള്ളു. അല്ലാത്ത ഏതു സവര്‍ണ്ണനും മൃഗതുല്യരാണ് (മൃഗങ്ങള്‍ക്ക് നാണാക്കേടുണ്ടാകുന്നതില്‍ ക്ഷമിക്കുക).

സവര്‍ണ്ണരുടെ അഭിമാന ക്ഷതം ഒഴിവാക്കുന്നതിനായി ചരിത്രം നശിപ്പിക്കുംബോള്‍ സംഭവിക്കുന്ന ഭീകരമായ ഒരു യാഥാര്‍ത്ഥ്യം കൂടി മാറിമറിയുന്നുണ്ട്. കുറ്റം ചെയ്ത , നീചനും,ക്രൂരനും,നികൃഷ്ട ചരിത്രമുള്ള സവര്‍ണ്ണന്‍ പിന്നീട് ഉദാരമതിയും,
ദയാലുവും, ഔദാര്യങ്ങള്‍ അനുവദിച്ചയാളും, മഹാനുമാകുന്ന മറിമായം ആരും ശ്രദ്ധിക്കാറില്ല. അടിമ ബോധത്താല്‍ ആര്‍ക്കും അതു പിടികിട്ടാറുമില്ല.

അവന്റെ കുടില ചരിത്രം മറക്കാന്‍ തയ്യാറായ അവര്‍ണ്ണന് ഒരിക്കലും മനുഷ്യനാണെന്ന പരിഗണന അതിന്റെ ശുദ്ധിയോടെ ഒരിക്കലും കിട്ടാതാകുന്നു.
സവര്‍ണ്ണന്റെ ഇത്തിരി ദയ പിച്ചയായി വാങ്ങിയ ആശ്രിതവ്യക്തിത്വമാണ് ഇതിലൂടെ ആയിരത്തഞ്ഞൂറു വര്‍ഷം ചവിട്ടി താഴ്ത്തപ്പെട്ട അവര്‍ണ്ണസമൂഹത്തിന് സവര്‍ണ്ണന്റെ ഹൃദയ വിശാലതകൊണ്ട് കിട്ടുക.
എന്തുമാത്രം അപമാനകരമാണത്? ഇതിനെതിരെ പ്രതിഷേധിച്ചാലോ,
സവര്‍ണ്ണന്റെ മക്കളുടെ വായിലിരിക്കുന്ന ചരിത്ര സത്യം എന്താണെന്നറിയാത്ത പോക്കിരിത്തരം നിറഞ്ഞ ശബ്ദത്തില്‍ അവര്‍ണ്ണന്റെ കോമ്പ്ലെക്സ് എന്നു കേള്‍ക്കാം.

ക്ഷേത്ര പ്രവേശന വിളംബരവും , അയിത്ത നിര്‍മ്മാര്‍ജ്ജനവും, വഴിനടക്കാനുള്ള അവകാശവും,സംവരണങ്ങളും, തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയവും എല്ലാം മാനവികതയിലേക്ക് വളരാനുള്ള ശ്രമത്തിന്റെ ഉപേക്ഷിക്കപ്പെട്ട ശിലാസ്ഥാപന ചടങ്ങുകള്‍ മാത്രമാണെന്ന് കേരള സമൂഹത്തിലെ സ്വതന്ത്രചിന്തകരെ ഞാന്‍ അറിയിക്കട്ടെ.

വെറും ശിലാസ്ഥാപനം മാത്രമാകാതെ , ചരിത്ര സത്യങ്ങളുടെ തമസ്ക്കരണത്തിനെതിരെ പോരാടുക എന്ന ലളിതമായ പ്രവര്‍ത്തനത്തിലൂടെ തന്നെ മലയാളിയുടെ ജാതീയ ഭേദഭാവം (തുടക്കത്തില്‍ സവര്‍ണ്ണരുടെ ഏതിര്‍പ്പിനു പാത്രമാകുമെങ്കിലും) ഇല്ലാതാക്കാനാകുമെന്ന് ഉറപ്പാണ്.
മനുഷ്യത്വത്തില്‍ വിശ്വസിക്കുന്നവര്‍ ചരിത്ര സത്യങ്ങളുടെ ഖനന പ്രവര്‍ത്തനത്തിനായി അണിനിരക്കുക. ഇരുട്ടു നീങ്ങിക്കിട്ടാന്‍ സത്യങ്ങളുടെ സൂര്യപ്രകാശം തന്നെ വേണം. അധര്‍മ്മ-സവര്‍ണ്ണ ഔദാര്യങ്ങളുടെ നിലവിളക്കുകൊണ്ട് രാത്രി പകലാവുകയില്ല. ആജീവനാന്തം അവന്റെ കഥകളിയും,തേവ്ടിശ്ശി കൂത്തുകളും,മോഹിനിയാട്ടമെന്ന കുണ്ടന്‍ നൃത്തവും കണ്ടുകൊണ്ടിരിക്കം നായര്‍ സാഹിത്യം വായിച്ച് അടിമകളുടെ അടിമകളായി തുടരാം. അത്രമാത്രം.
(ഇതൊന്നുമല്ലാതെ അവര്‍ണ്ണത്വം മൂല്യബോധപരമായ ആത്മഹത്യയിലൂടെ അപ്രസക്തമാക്കി സവര്‍ണ്ണരാകാനുളള വഴിയുണ്ട് കെട്ടോ. ഒരു സവര്‍ണ്ണ വിവാഹത്തിലൂടെ ഏതു അവര്‍ണ്ണനും സവര്‍ണ്ണരാകാം. നിലവിലുളള സവര്‍ണ്ണരില്‍ നിന്നും ബാഷ്പ്പീകരിച്ചു പോയ സവര്‍ണ്ണാനുരാഗികളായ അവര്‍ണ്ണര്‍ തന്നെ അപ്പോള്‍ ചോദിക്കാം എല്ലാവര്‍ക്കും ആ പാത പിന്തുടര്‍ന്നുകൂടേ എന്ന് ? പണത്തെ ദൈവമായി കാണുന്ന മൂല്യബോധമില്ലാത്ത ബ്രാഹ്മണസവര്‍ണ്ണതയിലേക്ക് സ്വന്തം കുടുംബത്തേയും പാരമ്പര്യങ്ങളേയും മൂല്യങ്ങളേയും
ഉപേക്ഷിച്ചുകൊണ്ട് അഭയം പ്രാപിക്കാനായിരുന്നോ ആയിരത്തഞ്ചൂറുകൊല്ലക്കാലം കൊടിയ അപമാനവും പീടനവും സഹിച്ച് പിടിച്ചു നിന്നത് എന്നൊരു ചോദ്യമുണ്ട്. പണ്ടുകാലത്തു തന്നെ ആ ബുധി കാണിച്ചിരുന്നെങ്കില്‍ ഒരു നംബൂതിരിപ്പാടോ, അംബലവാസിയോ,കിരിയത്തെ നായരോ,... ആകാമായിരുന്നല്ലോ.
എന്നാല്‍ അപചയം മരണത്തിനു തുല്യമായ ഗതികേടാണ്. മനുഷ്യത്വവും മൂല്യങ്ങളും മഹത്വമുളളതാണ് എന്നു കരുതിയ പരമ്പരയെ മുഴുവന്‍ അപമാനിക്കുന്ന പ്രവര്‍ത്തിയാകുമത്.)

ചരിത്ര ബോധത്തിനായി കെ.ജി.നാരായണന്റെ പുസ്തകത്തിലെ 26 ആം അദ്ധ്യായമായ ജാതി വ്യവസ്ഥയുടെ ഉദയം ഇവിടെ സ്കാന്‍ ചെയ്ത് ചേര്‍ക്കുന്നു.

Wednesday, November 5, 2008

മാതൃകാ വിവാഹം


2008 നവമ്പര്‍ 3 നു പ്രസിദ്ധീകരിച്ച മനോരമ പത്രത്തില്‍ അവസാന പേജില്‍ മുകളിലായി ദര്‍ശന്‍-ഷാര്‍മിള മാതൃകാ വിവാഹത്തിന്റെ ഫോട്ടോയും വാര്‍ത്തയും പ്രസിദ്ധീകരിച്ചിരിക്കുന്നു. സ്ത്രീധനം പോലുള്ള തിന്മകള്‍ക്കെതിരെ പോരാടണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് പിന്‍‌പറ്റാവുന്ന നല്ലൊരു മാതൃകയാണിത്. ബുദ്ധ മത പുരോഹിതനെക്കൂടി പുറത്താക്കാനായാല്‍ ആലില കൊണ്ടുള്ള താലിയും മാലയുമൊക്കെ നമ്മുടെ നഷ്ടപ്പെട്ട പൈതൃകത്തെ കണ്ടെടുക്കുന്ന പ്രവൃത്തിയാകും. വധൂവരന്മാര്‍ക്ക് ആശംസകള്‍.

ഈ വാര്‍ത്ത കണ്ടെത്തി പ്രസിദ്ധീകരിച്ചതിന് മനോരമക്കു നന്ദി.

Wednesday, October 22, 2008

പറശ്ശിനിക്കടവ് മുത്തപ്പന്‍‌ സവര്‍ണ്ണതയുടെ പിടിയില്‍

അങ്ങിനെ കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ ചോദന ഉള്‍ക്കൊള്ളുന്ന പാര്‍ശ്വവല്‍കൃത ഭൂരിപക്ഷ സമൂഹമായ ഈഴവ-തിയ്യരുടെ ഹിന്ദുമതത്തില്‍ നിന്നും വിഭിന്നമായ സത്വം സൂക്ഷിക്കുന്ന ആത്മബോധമായ മുത്തപ്പന്‍ സവര്‍ണ്ണതയുടെ വലയില്‍ കുരുങ്ങിയിരിക്കുന്നു. ഹിന്ദു സവര്‍ണ്ണ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനായി സ്ഥാപിതമായിരിക്കുന്ന സര്‍ക്കാര്‍ ഭക്തി വ്യാപാര മാനേജുമെന്റ് സ്ഥാപനമായ ദേവസ്വം ബോര്‍ഡ് ഒരു തിയ്യ കുടുംബത്തിന്റെ ഉടമസ്തതയിലുള്ള പറശ്ശിനിക്കടവ് മടപ്പുര ബല്പ്രയോഗത്തിലൂടെ സ്വന്തമാക്കിയിരിക്കുന്നു.
ഇനി ഇവിടെ ഹൈന്ദവ ആചാരങ്ങളായ ഗണപതി ഹോമവും, മറ്റു വൈദിക കണ്‍കെട്ടു വിദ്യകളും,ദേവ പ്രശ്നങ്ങളിലൂടെയുള്ള ചരിത്ര നിര്‍മ്മാണവും നടക്കും.
സ്വന്തം കുടുംബത്തിന്റെ ചരിത്രം സൂക്ഷിക്കാതെവന്നാല്‍ അന്യര്‍ അവര്‍ക്ക് അനുയോജ്യമായ നിലയില്‍ ചരിത്റ്റ്രവും, അവകാശങ്ങളും ചമച്ചുണ്ടാക്കുമെന്ന് പഠിക്കാത്തതിന്റെ പരിണതിയാണിത്.
പൊതുവെ വിഗ്രഹങ്ങല്‍ക്കു പ്രസക്തിയില്ലാത്ത മുത്തപ്പന്‍ കാവുകളില്‍ ഇണ്‍ഗനെ പിടിച്ചടക്കല്‍ നടത്തുംബോള്‍ വളരെ ഭംഗിയായി അതിനെ എതിരിടാവുന്നതേയുള്ളു. മുത്തപ്പന്‍,വെള്ളാട്ട് എന്നിവ കെട്ടിയാടുന്ന ദൈവ കോലങ്ങളാണ്. അതുകൊണ്ടുതന്നെ മുത്തപ്പന്‍ കോവില്‍ കുറച്ചുദിവസത്തേക്ക് അടച്ചിട്ട് മുത്തപ്പന്‍ തെയ്യത്തെ മടയന്റെ തൊട്ടടുത്ത വീട്ടില്‍ കെട്ടിയാടിയാല്‍ മതിയാകും. ദേവസ്വം ഉദ്ദ്യോഗസ്തര്‍ മടപ്പുര ഓഫീസില്‍ ചൊറികുത്തിയിരിക്കട്ടെ എന്നു കരുതിയാല്‍ മതി.

സമയക്കുറവുള്ളതിനാല്‍ കൂടുതല്‍ എഴുതാനാകുന്നില്ല.
ഭംഗിയായി പ്രതിരോധിക്കുക.സി.പി.എം.നേതാക്കളേയും, എസ്. എന്‍.ഡി.പി.യെയും കൂട്ടു പിടിക്കുക. ബി.ജെ.പി.സംഘടനകളെ അടുപ്പിക്കാതിരിക്കുക.

സത്യത്തില്‍ മുത്തപ്പന്‍ ഹിന്ദുവാണോ..?
അടുത്തകാലത്ത്‌ ചില ഹിന്ദുമത വിശ്വാസികള്‍ ബ്രാഹ്‌മണരുടെ സഹായത്തോടെ പടച്ചുണ്ടാക്കിയതും, ഉത്തര മലബാറില്‍ മാത്രം പ്രചാരമുള്ളതുമായ ചില ഐതിഹ്യങ്ങളിലൂടെയും , കഥകളിലൂടെയും മുത്തപ്പനെ ശിവ മൂര്‍ത്തിയാക്കാന്‍ ധാരാളം ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്‌. ഗ്രന്ഥരചയിതാവാകാന്‍ തക്കം പാര്‍ത്തിരിക്കുന്ന ചില ഭക്‌തന്മാരും, കാസറ്റും സിഡിയും വിറ്റു പണമുണ്ടാക്കാന്‍ ഓടി നടക്കുന്ന കീര്‍ത്തനാലാപനക്കാരും ഈ കഥകളേറ്റു പിടിച്ചിട്ടുണ്ടാകുമെങ്കിലും മുത്തപ്പന്‍ മുത്തപ്പനായിത്തന്നെ ഇപ്പോഴും പരിലസിക്കുന്നു, ഹിന്ദുവാകാതെ..!!!മുത്തപ്പന്‍ ജനിച്ചതെവിടെയാണ്‌ ?മുത്തപ്പന്‍ ജനിച്ചത്‌ ഇന്നാട്ടിലെ അദ്ധ്വാനിക്കുന്ന ജനങ്ങളുടെ മനസ്സിലായിരുന്നു എന്നതാണ്‌ സത്യം. മരിച്ചുപോയ കാരണവന്മാരെ (മുത്തപ്പനെ) വീണ്ടും കാണാനും അനുഗ്രഹം വാങ്ങാനും നാം മുത്തപ്പനെ കെട്ടിയാടിച്ചു. നന്നായി കള്ളുകുടിച്ച മുത്തപ്പന്‍ ചുട്ട ഉണക്കമീന്‍ കടിച്ചു ചവച്ചു കൊണ്ട്‌ നമ്മുടെ കുടുംബ കാര്യങ്ങളന്വേഷിച്ചു. മനസ്സു തുറന്നു സംസാരിച്ചു. മനസ്സിലെ മാലിന്യങ്ങളും, ആശങ്കകളും പെയ്‌തൊഴിഞ്ഞപ്പോള്‍ നമ്മുടെ കുടുംബം അഭിവൃദ്ധിപ്പെട്ടു. നന്ദിസൂചകമായി മണ്മറഞ്ഞ മുത്തപ്പന്റെ വിളക്കുമാടത്തില്‍ നമ്മളെന്നും തിരിവച്ചു. കുറച്ചുകൂടി കുടുംബം ശക്തിയാര്‍ജ്ജിച്ചപ്പോള്‍ നാം വിളക്കുമാടത്തിനും മുകളിലൊരു മേല്‍ക്കൂര കെട്ടി. നമ്മുടെ കുടുംബം സമൂഹത്തില്‍ പ്രശസ്‌തമായപ്പോള്‍ നമ്മുടെ വീട്ടിലെ മുത്തപ്പന്‍ പ്രതിഷ്‌ഠയുടെ ഐശ്വര്യമാണെന്ന്‌ ജനം സംസാരിച്ചു. സ്വന്തം വീട്ടിലെ അപ്രധാനരായ മുത്തപ്പന്മാര്‍ക്ക്‌ വിളക്കുവച്ച്‌, ജനം പ്രമാണികളായവരുടെ വീട്ടിലെ മുത്തപ്പന്റെ വേഷം കെട്ട്‌ കാണാന്‍ ചുറ്റിക്കൂടി. വീട്ടുകാരുടെ പ്രശ്‌നത്തിനു പുറമെ നാട്ടുകാരുടെ പ്രശ്‌നങ്ങള്‍ അപഗ്രഥിക്കാന്‍ തുടങ്ങിയ മുത്തപ്പന്‍ പ്രശസ്‌തനായി, ജനകീയനായി. നേര്‍ച്ചകളിലൂടെ മുത്തപ്പന്‌ വരുമാനമുണ്ടായപ്പോള്‍ മഠപ്പുരകളുണ്ടായി. മഠപ്പുരകള്‍ക്കു മുകളിലൂടെ നാം കോണ്‍ക്രീറ്റുകൊണ്ടുള്ള ഗോപുരങ്ങളും പണിതു. എന്നാല്‍ ഇത്രയും ലളിതമായ മുത്തപ്പന്റെ ജനനവും മഠപ്പുരകളുടെ ചരിത്രവും നൂറ്റാണ്ടുകളുടെ പരിണതിയായതിനാല്‍ പൂര്‍വ്വികരാരും അത്‌ കുറിച്ചുവച്ചില്ല, ആരും ഓര്‍ത്തുവച്ചതുമില്ല. അക്കാരണം കൊണ്ടുതന്നെയാണ്‌ ഈ ലളിത ചരിത്രത്തെ വിസ്‌മരിപ്പിച്ച്‌ തല്‍പര കക്ഷികള്‍ മുത്തപ്പന്റെ മൂലസ്‌ഥാനമന്വേഷിച്ച്‌ മലമുകളിലെ നാടുവാഴിയുടെ കൊട്ടാരത്തിലെ ഈട്ടിത്തടി കൊണ്ടുള്ള കട്ടിലിനു താഴെ ഒറ്റിക്കിടക്കുന്ന ബ്രാഹ്‌മണ ബീജത്തിലെത്തുന്നത്‌. നമ്മുടെ സ്വന്തം അച്ഛച്ചനോ മുതുമുത്തച്ഛനോ ആയ മുത്തപ്പന്‌ പുരാണങ്ങളില്‍ പറയുന്ന തരത്തിലൊരു ബ്രാഹ്‌മണ വിത്തുകാളയില്‍ നിന്നുള്ള ജന്മമാണുണ്ടായതെന്ന്‌ ആരു പറഞ്ഞാലും അതിനെ നിരസിക്കാനുള്ള സംസ്‌ക്കാരം നമുക്കുണ്ടാകേണ്ടിയിരിക്കുന്നു. കേരളത്തെ വിത്തുകാള സംസ്‌ക്കാരത്തിലെത്തിച്ച "നിരുപദ്രവ വെട്ടുകിളി" സമൂഹം വളരെ സംഘടിതമായി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നെന്ന്‌ മനസ്സിലാക്കാന്‍ വിശേഷബുദ്ധിയൊന്നും ആവശ്യമില്ല.മുത്തപ്പനെ രക്ഷിക്കുകഉത്തര മലബാറിന്റെ രക്ഷകനാണ്‌ മുത്തപ്പന്‍. ലോകത്തില്‍ ഏറ്റവുമധികം അതായത്‌ നാനൂറിലധികം ഇനം ദൈവങ്ങള്‍ ഇടതിങ്ങി വസിക്കുന്ന ഭൂഭാഗമായ ഉത്തര മലബാറില്‍ ഏറ്റവും പ്രശസ്‌തനായ സാധാരണക്കാരന്റെ ദൈവമാണ്‌ മുത്തപ്പന്‍. മുത്തപ്പന്‍ തന്റെ മക്കളുമായി സംസാരിക്കും, തലയില്‍ കൈവച്ച്‌ അനുഗ്രഹിക്കും. മുത്തപ്പന്‌ അയിത്തമാകില്ല. മക്കളെ തൊട്ടാല്‍ അയിത്തമാകുമെന്ന്‌ പറയുന്നവര്‍ മുത്തപ്പനെ ചാക്കിലാക്കാന്‍ പല കുറി സ്വര്‍ണ്ണ പ്രശ്‌നങ്ങള്‍ നടത്തി നോക്കി. കഥകളും, പുരാണങ്ങളും, ഐതിഹ്യങ്ങളും ചമച്ച്‌ മുത്തപ്പനെ ഹിന്ദുമതത്തിലെ റിബലായ ശിവന്റെ അവതാരമാണെന്ന്‌ സ്‌ഥാപിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്‌. പക്ഷെ, മുത്തപ്പന്റെ മുഖത്തുനോക്കി ശിവഭഗവാനെ എന്നു വിളിക്കാന്‍ ആര്‍ക്കും ഇതുവരെ ധൈര്യം വന്നിട്ടില്ല. മറ്റൊന്നുമല്ല, തെങ്ങിന്‍ കള്ളുകുടിച്ച്‌, തീയില്‍ ചുട്ടെടുത്ത ഉണാക്കാമീന്‍ ചവച്ച്‌ നല്ലാ ഫിറ്റായി നില്‍ക്കുന്ന മുത്തപ്പന്റെ മുന്നില്‍ ചെന്ന്‌ ശിവഭഗവാനേ എന്നുവിളിച്ചാല്‍ മുത്തപ്പന്‍ ചങ്കിനു പിടിച്ചാലോ എന്ന്‌ ചെുതല്ലാത്തൊരു ഭയം!! എങ്കിലും ബ്രാഹ്‌മണന്‌ പ്രതീക്ഷ നഷ്‌ടപ്പെട്ടിട്ടില്ല. മുത്തപ്പന്‍ മഠപ്പുരകളുടെ അവകാശികളായ തീയ്യന്മാര്‍ക്ക്‌ ഈയ്യിടെയായി കലശലായ സ്‌ഥലജലഭ്രമമുണ്ട്‌. തങ്ങളുടെ കയ്യില്‍ ഇത്രയും വരുമാനമുള്ള മഠപ്പുര എങ്ങിനേ വന്നു ചേര്‍ന്നു എന്ന്‌ എത്ര ആലോചിചിട്ടും പിടികിട്ടുന്നില്ല. വൈദികമായ ചെപ്പടിവിദ്യകളെ അത്‌ഭുതാദരങ്ങളോടെ നോക്കിനില്‍ക്കുന്ന ഈ "മടയന്മാര്‍" ബ്രാഹ്‌മണ തന്ത്രിമാരുടെ അനുസരണയുള്ള ദാസന്മാരാകാനുള്ള തയ്യാറെടുപ്പിലാണ്‌. തങ്ങളുടെ മഠപ്പുരകള്‍ക്ക്‌ വിശ്വാസികള്‍ക്കിടയില്‍ ആകര്‍ഷണീയത കൂട്ടാനായി ബ്രാഹ്‌മണന്റെ ജനകീയ ഹൈന്ദവ നമ്പറുകള്‍ കൂടി മുത്തപ്പന്‍ മഠപ്പുരകളുടെ ആചാര-പൂജാവിധികളിലേക്ക്‌ ഉള്‍പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്‌. ഇതിനെ തുടര്‍ന്ന്‌ സുപ്രഭാത പരിപാടിയായി ഇന്ത്യയിലെ സകല നക്കാപ്പിച്ച ദൈവങ്ങളെയും പ്രകീര്‍ത്തിച്ചു കൊണ്ടുള്ള ഭക്തിഗാനാലാപനം, തന്ത്രിമാരെക്കൊണ്ടുള്ള സ്‌പെഷ്യല്‍ കലശങ്ങള്‍, ഉരുണ്ടുകളി തന്ത്രിമാരെക്കൊണ്ടുള്ള കോടിമര പ്രതിഷ്‌ഠകള്‍, സ്വര്‍ണ്ണ പ്രശ്‌നം തുടങ്ങിയ ബ്രാഹ്‌മണ തട്ടിപ്പുകളുടെവേലിയേറ്റം മുത്തപ്പന്‍ കാവുകളിലും ആരംഭിച്ചിരിക്കുകയാണ്‌. പണ്ടൊരിക്കല്‍ ഈഴവര്‍ ഈ നാട്ടിലെ വാഴുന്നവരും, ജന്മികളും ആയിരുന്നു എന്ന സത്യം നൂറ്റണ്ടുകളുടെ കുത്തൊഴുക്കില്‍ നമ്മുടെ മുത്തപ്പന്‍ മഠാധിപതികളായ "മടയന്മാര് " പോലും മറന്നുപോയിരിക്കുന്നു. അതുകൊണ്ടാണ്‌ തങ്ങളുടെ പൈതൃക സാംസ്‌ക്കാരിക സ്വത്തായിട്ടുപോലും അതിനെ ഹിന്ദുമതത്തിന്റെ തൊഴുത്തില്‍ കെട്ടാന്‍ ഈഴവര്‍ക്ക്‌ വൈമനസ്യം തോന്നാത്തത്‌. ബ്രാഹ്‌മണരും അവരുടെ കിങ്കരന്മാരായ അമ്പലവാസികളും പുതിയ നാടുവാഴികളും പിന്നീട്‌ പ്രചരിപ്പിച്ച കഥകള്‍ ചരിത്രമാണെന്ന്‌ വിശ്വസിക്കാന്‍ ബുദ്ധമതത്തിന്റെയും, ആയുര്‍വ്വേദത്തിന്റെയും, ജ്യോതിശാസ്‌ത്രത്തിന്റെയും, കുടിപ്പള്ളിക്കൂടങ്ങളുടെയും മഹത്തായ പാരമ്പര്യമുള്ള ഒരു ജനത നിര്‍ബന്ധിതരായിരിക്കുന്നു. നമ്മുടെ സാംസ്‌ക്കാരിക അപചയത്തിന്റെ കാരണം ഈ നഷ്‌ടപ്പെട്ട ഓര്‍മ്മകളില്‍ നിന്നും വീണ്ടെടുക്കുകയാണെങ്കില്‍ കേരളത്തിന്റെ സാംസ്‌ക്കാരിക നവോത്ഥാനത്തിനു തന്നെ അതു കാരണമാകും. സത്യത്തില്‍ മുത്തപ്പന്‍ ഹിന്ദുവാണോ..? അടുത്തകാലത്ത്‌ ചില ഹിന്ദുമത വിശ്വാസികള്‍ ബ്രാഹ്‌മണരുടെ സഹായത്തോടെ പടച്ചുണ്ടാക്കിയതും, ഉത്തര മലബാറില്‍ മാത്രം പ്രചാരമുള്ളതുമായ ചില ഐതിഹ്യങ്ങളിലൂടെയും , കഥകളിലൂടെയും മുത്തപ്പനെ ശിവ മൂര്‍ത്തിയാക്കാന്‍ ധാരാളം ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്‌. ഗ്രന്ഥരചയിതാവാകാന്‍ തക്കം പാര്‍ത്തിരിക്കുന്ന ചില ഭക്‌തന്മാരും, കാസറ്റും സിഡിയും വിറ്റു പണമുണ്ടാക്കാന്‍ ഓടി നടക്കുന്ന കീര്‍ത്തനാലാപനക്കാരും ഈ കഥകളേറ്റു പിടിച്ചിട്ടുണ്ടാകുമെങ്കിലും മുത്തപ്പന്‍ മുത്തപ്പനായിത്തന്നെ ഇപ്പോഴും പരിലസിക്കുന്നു, ഹിന്ദുവാകാതെ..!!! മുത്തപ്പന്‍ ജനിച്ചതെവിടെയാണ്‌. മുത്തപ്പന്‍ ജനിച്ചത്‌ ഇന്നാട്ടിലെ അദ്ധ്വാനിക്കുന്ന ജനങ്ങളുടെ മനസ്സിലായിരുന്നു എന്നതാണ്‌ സത്യം. മരിച്ചുപോയ കാരണവന്മാരെ (മുത്തപ്പനെ) വീണ്ടും കാണാനും അനുഗ്രഹം വാങ്ങാനും നാം മുത്തപ്പനെ കെട്ടിയാടിച്ചു. നന്നായി കള്ളുകുടിച്ച മുത്തപ്പന്‍ ചുട്ട ഉണക്കമീന്‍ കടിച്ചു ചവച്ചു കൊണ്ട്‌ നമ്മുടെ കുടുംബ കാര്യങ്ങളന്വേഷിച്ചു. മനസ്സു തുറന്നു സംസാരിച്ചു. മനസ്സിലെ മാലിന്യങ്ങളും, ആശങ്കകളും പെയ്‌തൊഴിഞ്ഞപ്പോള്‍ നമ്മുടെ കുടുംബം അഭിവൃദ്ധിപ്പെട്ടു. നന്ദിസൂചകമായി മണ്മറഞ്ഞ മുത്തപ്പന്റെ വിളക്കുമാടത്തില്‍ നമ്മളെന്നും തിരിവച്ചു. കുറച്ചുകൂടി കുടുംബം ശക്തിയാര്‍ജ്ജിച്ചപ്പോള്‍ നാം വിളക്കുമാടത്തിനും മുകളിലൊരു മേല്‍ക്കൂര കെട്ടി. നമ്മുടെ കുടുംബം സമൂഹത്തില്‍ പ്രശസ്‌തമായപ്പോള്‍ നമ്മുടെ വീട്ടിലെ മുത്തപ്പന്‍ പ്രതിഷ്‌ഠയുടെ ഐശ്വര്യമാണെന്ന്‌ ജനം സംസാരിച്ചു. സ്വന്തം വീട്ടിലെ അപ്രധാനരായ മുത്തപ്പന്മാര്‍ക്ക്‌ വിളക്കുവച്ച്‌, ജനം പ്രമാണികളായവരുടെ വീട്ടിലെ മുത്തപ്പന്റെ വേഷം കെട്ട്‌ കാണാന്‍ ചുറ്റിക്കൂടി. വീട്ടുകാരുടെ പ്രശ്‌നത്തിനു പുറമെ നാട്ടുകാരുടെ പ്രശ്‌നങ്ങള്‍ അപഗ്രഥിക്കാന്‍ തുടങ്ങിയ മുത്തപ്പന്‍ പ്രശസ്‌തനായി, ജനകീയനായി. നേര്‍ച്ചകളിലൂടെ മുത്തപ്പന്‌ വരുമാനമുണ്ടായപ്പോള്‍ മഠപ്പുരകളുണ്ടായി. മഠപ്പുരകള്‍ക്കു മുകളിലൂടെ നാം കോണ്‍ക്രീറ്റുകൊണ്ടുള്ള ഗോപുരങ്ങളും പണിതു. എന്നാല്‍ ഇത്രയും ലളിതമായ മുത്തപ്പന്റെ ജനനവും മഠപ്പുരകളുടെ ചരിത്രവും നൂറ്റാണ്ടുകളുടെ പരിണതിയായതിനാല്‍ പൂര്‍വ്വികരാരും അത്‌ കുറിച്ചുവച്ചില്ല, ആരും ഓര്‍ത്തുവച്ചതുമില്ല. അക്കാരണം കൊണ്ടുതന്നെയാണ്‌ ഈ ലളിത ചരിത്രത്തെ വിസ്‌മരിപ്പിച്ച്‌ തല്‍പര കക്ഷികള്‍ മുത്തപ്പന്റെ മൂലസ്‌ഥാനമന്വേഷിച്ച്‌ മലമുകളിലെ നാടുവാഴിയുടെ കൊട്ടാരത്തിലെ ഈട്ടിത്തടി കൊണ്ടുള്ള കട്ടിലിനു താഴെ ഒറ്റിക്കിടക്കുന്ന ബ്രാഹ്‌മണ ബീജത്തിലെത്തുന്നത്‌. നമ്മുടെ സ്വന്തം അച്ഛച്ചനോ മുതുമുത്തച്ഛനോ ആയ മുത്തപ്പന്‌ പുരാണങ്ങളില്‍ പറയുന്ന തരത്തിലൊരു ബ്രാഹ്‌മണ വിത്തുകാളയില്‍ നിന്നുള്ള ജന്മമാണുണ്ടായതെന്ന്‌ ആരു പറഞ്ഞാലും അതിനെ നിരസിക്കാനുള്ള സംസ്‌ക്കാരം നമുക്കുണ്ടാകേണ്ടിയിരിക്കുന്നു. കേരളത്തെ വിത്തുകാള സംസ്‌ക്കാരത്തിലെത്തിച്ച "നിരുപദ്രവ വെട്ടുകിളി" സമൂഹം വളരെ സംഘടിതമായി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നെന്ന്‌ മനസ്സിലാക്കാന്‍ വിശേഷബുദ്ധിയൊന്നും ആവശ്യമില്ല.

Tuesday, October 14, 2008

ബുദ്ധമത സംഹാരം കേരളത്തില്‍ part-25

"The hindus believe that there is no country but theirs,no nation like theirs,no king like theirs, no religion like theirs, no science like theirs"

"theirs (hindus) ancesters were not so narrow minded as the present generation is"

AD.1000 ത്തില്‍ ടര്‍ക്കി ഭരണാധികാരിയായിരുന്ന മുഹമ്മദ് ഗസ്നി സോമനാഥ ക്ഷേത്രമുള്‍പ്പെടെയുള്ള ഇന്ത്യന്‍ ക്ഷേത്രങ്ങള്‍ കൊളള ചെയ്യുംബോള്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ചരിത്രകാരന്‍ അല്‍ബറൂണി ഇന്ത്യന്‍ ജനങ്ങളെ വിലയിരുത്തിയതാണ് മുകളില്‍ ആഗലേയത്തില്‍ കൊടുത്തിരിക്കുന്നത്.

നാട്ടു രാജാക്കന്മാരെ അസാന്മാര്‍ഗ്ഗികജീവിതചര്യകളുടെ മോഹവലയത്തില്‍ വീഴ്ത്തിയും , സ്ത്രീയെ വെറും ഉപഭോഗ വസ്തുവാക്കിയും , വേശ്യ വൃത്തി ഭക്തിയുടെ കുലിന മാര്‍ഗ്ഗമാണെന്ന് കഥകളുണ്ടാക്കിയും, ബ്രാഹ്മണ്യം കേരള ജനതയെ സംസ്കൃത ഭാഷയുപയോഗിച്ച് വെടക്കാക്കി തനിക്കാക്കിയ ചരിത്രമാണിത്. കേരളത്തില്‍ സമൂഹത്തിന് താങ്ങും തണലുമായി വര്‍ത്തിച്ചിരുന്ന ബുദ്ധമതത്തെ ഹൈന്ദവവല്‍ക്കരിച്ച് ചരിത്രത്തില്‍ നിന്നുപോലും നീക്കം ചെയ്ത കുടില ജാതീയതയുടെയും,വര്‍ഗ്ഗീയതയുടേയും, മനുഷ്യത്വമില്ലായ്മയുടേയും നേര്‍സാക്ഷ്യം ! വേശ്യാവ്യവസ്ഥിതിയുടെ സ്വന്തം മതമായ ഹിന്ദുമതത്തിന്റെ കഥകൂടിയാണിത്.

വെളിച്ചത്തിന്റേയും,ഇരുട്ടിന്റേയും ചരിത്രം.

കെ.ജി.നാരായണന്റെ ചരിത്ര പഠന പുസ്തകത്തിലെ 25 ആം അദ്ധ്യായത്തിന്റെ സ്കാന്‍ ചെയ്ത പേജുകള്‍ ഇവിടെ ഞെക്കി വായിക്കുക.

Thursday, October 9, 2008

കെ.ജി.നാരായണന്‍ എന്ന മഹാത്മാവ്


കെ.ജി.നാരായണന്റെ കേരള ചരിത്രത്തെക്കുറിച്ചുള്ള പുസ്തകം ആഴവും പരപ്പുമുള്ള മഹനീയമായ ഒരു ചരിത്രഗ്രന്ഥം തന്നെയാണ്. അതിന്റെ തലക്കെട്ടിലെ ഈഴവ-തിയ്യ ചരിത്ര പഠനം എന്ന ജാതി സംജ്ഞ കാരണമാകാം നമ്മള്‍ ഈ പുസ്തകത്തെ വേണ്ടവണ്ണം പരിഗണിക്കാന്‍ ഇടവരാതിരുന്നത് എന്നു തോന്നുന്നു. ചരിത്രം എത്ര അപ്രിയമാണെങ്കിലും വസ്തുനിഷ്ടമായി പഠിക്കപ്പെടേണ്ടത് സമൂഹത്തിലെ കാപട്യത്തിന്റെ നീര്‍ക്കെട്ട് ഇല്ലാതാക്കാന്‍ അത്യാവശ്യമാണ് എന്നതിനാല്‍ ഈ പുസ്തകം അതി പ്രധാനമാണെന്നതില്‍ സംശയമില്ല. മാത്രമല്ല , വളരെ പണ്ഡിതോചിതമായ പക്വതയും, പരന്ന അറിവിന്റെ വസ്തു നിഷ്ഠമായ സമാഹാരവുമായിരിക്കുന്നു ഈ പുസ്തകം. കായകുളത്തെ അനശ്വര പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈഴവ-തിയ്യ ചരിത്ര പഠനം എന്ന ഈ പുസ്തകത്തിന്റെ പ്രചാരം ജാതി ചിന്തകൊണ്ട് വീര്‍പ്പുമുട്ടുന്ന വര്‍ത്തമാന സാഹചര്യത്തെ ശരിയായ ചരിത്ര ഉള്‍ക്കാഴ്ച്ചയോടെ സമതുലിതപ്പെടുത്താനും, അധസ്ഥിത ജനതയുടെ ആത്മാഭിമാനം സാഭിമാനം ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും സഹായിക്കുമെന്നതില്‍ സംശയമില്ല.

ശ്രീ.കെ.ജി.നാരായണന്റെ കുടുംബാംഗങ്ങളെ നേരില്‍ കണ്ട് , ഈ പുസ്തകത്തിന്റെ പുനപ്രസിദ്ധീകരണം കേരളത്തിന്റെ സാമൂഹ്യ ഉദ്ദാരണത്തിനുതന്നെ കാരണമാകുമെന്ന് അറിയക്കാനും, അതിനു വേണ്ട് ഏര്‍പ്പാടുകള്‍ ചെയ്യുന്നതിനും സന്നദ്ധപ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു.

എനിക്ക് ഈ പുസ്തകം വായിക്കാന്‍ തന്നത് ഒരു ചെറുകിട വ്യവസായിയാണ്.അദ്ദേഹത്തോട് നന്ദി പറയട്ടെ. അദ്ദേഹം നിധിപോലെ സൂക്ഷിച്ചിരുന്ന പുസ്തകത്തിന്റെ സാമൂഹ്യ പ്രസക്തി മനസ്സിലാക്കിയാണ് ,ഈ പുസ്തകം നശിച്ചു പോകാതിരിക്കാന്‍ ബ്ലോഗിലിടുന്നത്. അദ്ദേഹം പുസ്തകത്തിനിടയില്‍ സൂക്ഷിച്ചു വച്ചിരുന്ന മാതൃഭൂമിയില്‍ വന്ന ഒരു അനുസ്മരണക്കുറിപ്പാണ് ഇതോടൊപ്പം കൊടുത്തിരിക്കുന്നത്.

മാനവികമായി ചിന്തിക്കുന്ന മലയാളിയുടെ വേദഗ്രന്ഥമാകേണ്ട പുസ്തകമാണിത്.

Wednesday, October 8, 2008

മനോരമയുടെ ഹൈന്ദവസ്നേഹം

മനോരമയുടെ പഠിപ്പുര പേജില്‍ ഇന്ന്(9-10-08)പരിപാവനമായ അക്ഷര വിദ്യയെക്കുറിച്ചുള്ള അറിവുകളെന്ന പേരില്‍ കുറെ വിഢിത്തങ്ങള്‍ അച്ചടിച്ചുവച്ചിരിക്കുന്നു.പണ്ടുകാലത്ത് ഹരിശ്രീ ഗണപതായെ എന്നതിനു പകരം നമോ നാരായണായ എന്നതിന്റെ ചുരുക്കെഴുത്തായ "നാനം മോനം" എന്നാണത്രേ കുട്ടികള്‍ക്ക് എഴുത്തിനിരുത്തുന്നതിന്റെ ആദ്യാക്ഷരമായി പഠിപ്പിച്ചിരുന്നത് !
സംഗതി ശരിയാണ് "നാനം,മോനം,അത്തനം,തുവനം,ചിനം,ഇന്നനം,താനം,ഉമ്മനം" എന്ന വര്‍ണ്ണമാലയിലെ ആദ്യാക്‍ഷരങ്ങള്‍ എഴുതിക്കൊണ്ടുതന്നെയാണ് മലയാളി വിദ്യാരംഭം നടത്തിയിരുന്നത്. എന്നാല്‍ അത് "നമോ നാരായണായ" എന്ന വിഷ്ണു സ്തുതിയായിരുന്നു എന്ന ഊഹം തെറ്റാണ്.
ഒന്നാമത് നാരായണ സ്തുതിയായിരുന്നെങ്കില്‍ അത് ബ്രാഹ്മണര്‍ക്ക് "ഹരിശ്രീ"യായി മാറ്റേണ്ട ഗതികേടുണ്ടാകുമായിരുന്നില്ല.

രണ്ടാമതായി, കൂട്ടിവായിച്ചാല്‍"നമോത്തുചിനതമ്" എന്ന പാലി വാക്യമാണ് ആ അക്ഷരമാലക്രമത്തില്‍ ഉണ്ടായിരുന്നത്.ബുദ്ധനെ നമിക്കുന്നു എന്നര്‍ത്ഥം. ബുദ്ധന്റെ ജന്മ ദിനത്തില്‍ ആചരിക്കപ്പെടുന്ന വിദ്യാരംഭ ചടങ്ങായി നടത്തിയിരുന്ന വിജയദശമിയെ ബ്രാഹ്മണ്യം കള്ള ചരിത്ര രചനയിലൂടെ രാക്ഷസ നിഗ്രഹകഥയില്‍ തളച്ചിട്ട് സ്വന്തമാക്കുകയായിരുന്നു. മാത്രമല്ല, വട്ടെഴുത്ത് എന്ന മലയാള ലിപി കേരളത്തില്‍ പഠിപ്പിച്ചിരുന്നത് കേരളത്തിലെ ആദ്യ മിഷണറിമാരായിരുന്ന ബുദ്ധമതപ്രചാരകരായിരുന്ന ഈഴവരായിരുന്നു.സമൂഹത്തിന് വൈദ്യസഹായവും,വിദ്യാഭ്യാസ്യവും,ആത്മജ്ഞാനവും,കൃഷി വിജ്ഞാനവും,ജ്യോതിശാസ്ത്ര അറിവുകളും നല്‍കിപ്പോന്ന ബൌദ്ധ കേന്ദ്രങ്ങളെ വട്ടങ്ങള്‍ എന്നാണ് വിളിച്ചിരുന്നത്. അവിടെ ഉപയോഗിച്ചിരുന്ന ലിപിയായതുകൊണ്ടാണ് മലയാളത്തിന്റെ ആദിലിപി വട്ടെഴുത്തായത്.
കോലങ്ങള്‍ എന്നപേരിലുള്ള മന്ത്രവദസമാനമായ ബൌദ്ധരുടെ തന്നെ ആസ്ഥനങ്ങളെ കോലങ്ങളെന്നും വിളിച്ചിരുന്നു. അവിടെനിന്നുമുള്ള എഴുത്തിനെ കോലെഴുത്തെന്നും പറയുന്നു. കോലങ്ങള്‍ ഉത്തരകേരളത്തിലും; വട്ടങ്ങള്‍ ദക്ഷിണകേരളത്തിലുമായിരുന്നു ഉണ്ടായിരുന്നത്.

ബ്രാഹ്മണര്‍ തങ്ങളുടെ പ്രതാപകാലത്ത് അവര്‍ണ്ണരെ ആരേയും അക്ഷരം പഠിപ്പിച്ചിട്ടില്ല. പഠിപ്പിക്കരുതെന്ന് നിയമവുമുണ്ട്. അക്ഷരം പഠിച്ചതിന്റെ പേരില്‍ എഴുത്തശ്ശന്മാരെ ചെവിയില്‍ ഇയ്യം ഉരുക്കിയൊഴിക്കാതിരുന്നത് അത്തരം ധാരാളം അവര്‍ണ്ണ പണ്ഡിതര്‍ കേരളത്തില്‍ അന്നുണ്ടായിരുന്നതുകൊണ്ട് ഇയ്യം തികയില്ലെന്നതുകൊണ്ടു മാത്രമായിരുന്നു. കാരണം, ബുദ്ധ മത പ്രചാരകരായ ഈഴവര്‍ മലയാളിയെ സംസ്കൃതവും പഠിപ്പിച്ചിരുന്നു. ആ സംസ്കൃത പാഠ പുസ്തകങ്ങളിലെ ആദ്യ പാഠം ബുദ്ധന്റെ പ്രതിരൂപമായ ബോധി വൃക്ഷത്തെ(അരയാല്‍) ക്കുറിച്ചായിരുന്നു.വൃക്ഷ:-വൃക്ഷൌ-വൃക്ഷാ: എന്നായിരുന്നു ഒന്നാം പാ‍ഠം. അതു പിന്നീട് വൈഷ്ണവവല്‍ക്കരിച്ച് രാമ:-രാമൌ-രാമാ എന്നാക്കി മാറ്റുകയുണ്ടായി.
സത്യം ഇങ്ങനെയൊക്കെയായിരിക്കേ മനോരമയും ബ്രഹ്മണരെ അനുകരിച്ച് ജനങ്ങളെ കബളിപ്പിച്ച് സവര്‍ണ്ണ മൂല്യങ്ങള്‍ വളര്‍ത്താന്‍ ശ്രമിക്കുന്നത് പണക്കൊതികൊണ്ടാണെങ്കിലും പ്രതിഷേധാര്‍ഹമാണ്.
നാളെ ബുദ്ധ ജയന്തിയാണോ എന്നറിയാന്‍ മനോരമക്കാര്‍ക്ക് മാതൃഭൂമി കലണ്ടര്‍ നോക്കാവുന്നതാണ്.

Monday, October 6, 2008

പള്ളിയും പട്ടക്കാരനും ബൌദ്ധമത സം‌ജ്ഞകള്‍


ക്രിസ്തുവിനു ശേഷം ഒന്നാം നൂറ്റാണ്ടില്‍ തന്നെ മാര്‍ത്തോമ കേരളത്തില്‍ വരികയും കൃസ്തുമതം അക്കാലത്തുതന്നെ കേരളത്തില്‍ പ്രചരിപ്പിക്കപ്പെട്ടെന്നുമുള്ള ചില വസ്തുതകള്‍ക്കു നിരക്കാത്ത പരാമര്‍ശങ്ങളുണ്ടെങ്കിലും, പ്രൊ.പി.ഒ.പുരുഷോത്തമന്റെ (1944-2005) ബുദ്ധന്റെ കാല്‍പ്പാടുകള്‍ എന്ന പുസ്തകത്തില്‍ (കറന്റ് ബുക്സ്-2006) നമ്മുടെ നശിപ്പിക്കപ്പെട്ട ചരിത്രത്തിന്റെ വെളിച്ചം പകരുന്ന തരികള്‍ ചിതറിക്കിടക്കുന്നുണ്ട്.
വിവിധ മതസ്തരായ മലയാളികളെ ഒരൊറ്റ തായ്‌വേരിലേക്ക് ഒന്നിപ്പിക്കുന്ന സ്നേഹത്തിന്റേയും നന്മയുടേയും വീശാലപാതയൊരുക്കുന്ന ഇത്തരം ഗ്രന്ഥങ്ങള്‍ വായിക്കപ്പെടാതിരിക്കാന്‍ നമ്മുടെ സവര്‍ണ്ണ സംസ്ക്കാരം തങ്ങളുടെ പതിവു തമസ്ക്കരണ അടവുകളുമായി മുന്നേറുംബോള്‍ അതിനെതിരെ ... കരുതിയിരിക്കേണ്ടിയിരിക്കുന്നു. ശ്രീ.കെ.ജി.നാരായണന്റെ ഈഴവ തിയ്യ ചരിത്രപഠനം എന്ന ആധികാരികമായ (1984 ലെ) പുസ്തകം പ്രൊ.പി.ഒ. പുരുഷോത്തമനോ,ഇതില്‍ അവതാരികയെഴുതിയ പി.ഗോവിന്ദപ്പിള്ള കാണുകപോലും ചെയ്തിരിക്കാനിടയില്ലെന്നാണ് ഈ പുസ്തകം വായിച്ചതില്‍ നിന്നും മനസ്സിലായത്.
പ്രൊ.പി.ഒ.പുരുഷോത്തമന്റെ ബുദ്ധന്റെ കാല്‍പ്പാടുകള്‍ എന്ന പുസ്തകത്തിലെ ഏതാനും പേജുകള്‍ ഇവിടെ സ്കാന്‍ ചെയ്തു വച്ചിരിക്കുന്നു. കൂടുതല്‍ വായിക്കണമെന്നുള്ളവര്‍ കറന്റ് ബുക്സിന്റെ പുസ്തക ശാലകളില്‍ നിന്നും വാങ്ങി വായിച്ചുകൊള്ളുക. 88 പേജ്.വില:48 രൂപ.

Saturday, October 4, 2008

ഈഴവര്‍ നശിപ്പിക്കപ്പെടേണ്ടവര്‍(പഴഞ്ചൊല്ല്)

പ്രഫസര്‍ പി.സി.കര്‍ത്തയുടെ(1937-98) “പഴഞ്ചൊല്‍ പ്രപഞ്ചം“(DC books-2001) എന്ന പുസ്തകത്തിലെ 109ആം പേജിലെ മൂന്നു പഴഞ്ചൊല്ലുകളാണ് മുകളില്‍ സ്കാന്‍ ചെയ്തു ചേര്‍ത്തിരിക്കുന്നത്.

പണ്ടുകാലത്ത് ബ്രാഹ്മണര്‍ക്കിടയില്‍ നിലവിലുണ്ടായിരുന്ന വിശ്വാസവും,നിര്‍ബന്ധ ബുദ്ധിയും,ഈഴവര്‍ക്കെതിരെയുള്ള ശത്രുതയും എത്രമാത്രം ഭീകരമായിരുന്നു എന്ന് തെളിയിക്കുന്ന പഴഞ്ചൊല്ലുകള്‍.
ബുദ്ധമതത്തിനെതിരെയുള്ള(ഈഴവര്‍ക്കെതിരെയുള്ള) ബ്രാഹ്മണരുടേയും,രാജാക്കന്മാരുടേയും,അവരുടെ ദാസന്മാരുടേയും മനസ്സിലിരുപ്പും,രാഷ്ട്രീയവും വെളിവാക്കുന്ന ഈ പഴഞ്ചൊല്ലുകള്‍ സിമന്റ് നാണുവെന്നും, ചൊവ്വനെന്നും..... ഈഴവരെ ഇന്നും പരിഹസിക്കുന്നവരുടെ മനസ്സിലെ തിന്മയുടെ കാരണം കൂടി വെളിവാക്കുന്നുണ്ട്.

ഈഴവരെക്കുറിച്ചുള്ള പഴഞ്ചൊല്ലുകള്‍ യൂണിക്കോഡില്‍:
1) ഇഞ്ചത്തലയും ഈഴത്തലയും എത്രയും ചതച്ചാല്‍ അത്രയും നല്ലത്.(അര്‍ത്ഥം: ഇഞ്ച പടര്‍ന്നുകയറും; ഈഴവന്മാര്‍ അഭിവൃദ്ധിപ്പെടാന്‍ അനുവദിക്കരുത്.)
2) ഇഞ്ചത്തലയും ഈഴത്തലയും നീളുമ്പോള്‍ കൊത്തണം.
3)ഇഞ്ചത്തലയും ഈഴത്തലയും വളര്‍ത്തരുത്.

ഇതുപോലെ എത്ര അറിയപ്പെടാത്ത പഴഞ്ചൊല്ലുകളും,അജണ്ടകളും പണ്ടുകാലത്ത് ബുദ്ധമതാനുയായികളായ ഈഴവരെ കൊന്നൊടുക്കാന്‍ ബ്രാഹ്മണ്യം ഉപയോഗിച്ചിരിക്കാം. പ്രോ. പി.സി.കര്‍ത്തയുടെ നല്ല മനസ്സിനു നന്ദി.

Friday, October 3, 2008

ഡോ.ടി.കെ.രവീന്ദ്രന്റെ പഠനം

കെ.ജി.നാരായണന്റെ ചരിത്ര പഠന ഗ്രന്ഥത്തെക്കുറിച്ച് ഡോ. ടി.കെ.രവീന്ദ്രന്‍ എഴുതിയ പഠനം ഇവിടെ ക്ലിക്കു ചെയ്ത് വായിക്കുക.

Thursday, October 2, 2008

സിംഹാള ഭാഷക്ക് മലയാളത്തോട് കൂടുതല്‍ സാദൃശ്യം

മറ്റേതു ഭാഷയേക്കാളും മലയാളത്തോടാണ് സിംഹാള ഭാഷക്ക് സാദൃശ്യമുള്ളതെന്ന് ഉദാഹരണ സഹിതം കെ.ജി. നാരായണന്‍ തന്റെ പഠന ഗ്രന്ഥത്തില്‍ സമര്‍ത്ഥിച്ചിരിക്കുന്നു. ഈഴവ-തിയ്യ ചരിത്ര പഠനം എന്ന പുസ്തകത്തിലെ 17 ആം അദ്ധ്യായം ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കുക.

മനോരമ മുത്തപ്പനെക്കുറിച്ച് സവര്‍ണ്ണ പ്രചരണം നടത്തുന്നു

കള്ള ചരിത്രങ്ങളും,കെട്ടുകഥകളും,കള്ള പ്രമാണങ്ങളും, നിര്‍മ്മിച്ച് അന്യരുടെ സ്വത്തും,അവകാശങ്ങളും,സ്വാതന്ത്ര്യവും,ക്ഷേത്രങ്ങളും,നാടും കവര്‍ന്നെടുക്കുക എന്നത് ബ്രാഹ്മണ്യത്തിന്റെ പതിവ് രീതിയാണ് പരാന്ന ജീവികളെ അനുകരിക്കുന്ന മാനവികതക്കെതിരെ പ്രവര്‍ത്തിക്കുന്ന വര്‍ഗ്ഗീയ സമൂഹമാണ് ബ്രാഹ്മണ്യം.ബ്രാഹ്മണര് ‍തങ്ങളുടെ ദാസന്മാരായ സവര്‍ണ്‍രിലൂടെ സമൂഹത്തെ കൈപ്പിടിയിലൊതുക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും. അതൊരു ആചാര അനുഷ്ടാനം പോലെ സമൂഹത്തില്‍ നിരുപദ്രവ ഭാവത്തില്‍ ഇടപെട്ടുകൊണ്ടേയിരിക്കും.
ഇതിന്റെ ഭാഗമായാണ് സമൂഹത്തില്‍ അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ കാര്‍ഷികാദായങ്ങള്‍ മുഴുവന്‍ ഇവര്‍ കയ്യടക്കിയിരുന്നത്.
നവോത്ഥാനത്തിന്റേയും,ഭൂ പരിഷ്ക്കരണത്തിന്റേയും,പുരോഗമന പ്രസ്ഥാനങ്ങളുടേയും പ്രവര്‍ത്തന ഫലമായി അതെല്ലാം അവസാനിച്ചു എന്ന് ആശിക്കാം. പക്ഷേ, കാവുകളും,ക്ഷേത്രങ്ങളും കള്ളക്കഥകളിലൂടെ പിടിച്ചടക്കുന്നത് തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്നുവേണം മനസ്സിലാക്കാന്‍.
ഏതു കാവിനെക്കുറിച്ചും,സ്വത്തിനെക്കുറിച്ചും,വ്യക്തിയെക്കുറിച്ചും ആര്‍ക്കും കള്ളക്കഥകളുണ്ടാക്കാം. ആ കള്ളക്കഥയുടെ പ്രചാരണത്തിന് സാമ്പത്തികമായി സമൂഹത്തിന്റെ മേല്‍ത്തട്ടിലുള്ളവരുടെ ഒരു പ്രോത്സാഹനമുണ്ടെങ്കില്‍ ഏതു കള്ളത്തരത്തേയും സത്യമാക്കിഅവതരിപ്പിക്കാം എന്നാണവസ്ഥ. ഇപ്പോള്‍ പറശ്ശിനിക്കടവ് മുത്തപ്പന്‍ കാവിനെ ഹിന്ദു ക്ഷേത്രമാക്കിക്കഴിഞ്ഞു. ഒരു തിയ്യ കുടുംബത്തിന്റെ കാരണവരുടെ ഓര്‍മ്മക്കായുള്ള വീരാരാധനയിലൂടെ നൂറ്റാണ്ടുകള്‍ കൊണ്ട് വളര്‍ന്നു വലുതായ മുത്തപ്പന്‍ കാവിലെ മുത്തപ്പനെ നേരത്തെതന്നെ ശിവന്റെ അവതാരമാണെന്ന് കള്ള ഐതിഹ്യ രചനകളിലൂടെ ബ്രാഹ്മണ്യം ഹിന്ദുത്വത്തിലേക്ക് തള്ളി അടുപ്പിച്ചിരുന്നു. ഇപ്പോള്‍ വെള്ളാട്ടം എന്ന മുത്തപ്പന്റെ കൂടെയുള്ള തെയ്യത്തെ വിഷ്ണുവിന്റെ ചൈതന്യമാണെന്നും കള്ളക്കഥ മെനെഞ്ഞെടുത്തിരിക്കുന്നു. ഒരു കുടുംബത്തിന്റെ തറവാട്ടുവക മടപ്പുരയെ ബ്രാഹ്മന്യവും,സവര്‍ണ്ണതയും,തുടര്‍ന്ന് സവര്‍ണ്ണതയുടെ നിയന്ത്രണത്തിലുള്ള സര്‍ക്കര്‍ ദേവസ്വം ബോഡും വിഴുങ്ങുന്നത് കേവലമായ കുറച്ചു വിശ്വാസികളുടെ പ്രശ്നമായി ഉദാസീനമായി നോക്കിക്കാണുന്നത് നമ്മുടെ ദുരന്തമാണ്.
ഹിന്ദു ചാതുര്‍വര്‍ണ്യ വ്യവസ്ഥക്കു കീഴില്‍ വരാതെ വ്യതിരിക്തമായ വ്യക്തിത്വം പുലര്‍ത്തിപ്പോന്ന ഈഴവ-തിയ്യ സമൂഹത്തെ ഒന്നായി ഹിന്ദു തൊഴുത്തിലേക്ക് കന്നുകാലികളെപ്പോലെ തെളിച്ചു കൊണ്ടുപോകുന്ന അവസ്ഥയാണിത്.
മനോരമ പോലുള്ള ഒരു പത്രം സവര്‍ണ്‍നതയുടെ വാക്താക്കളായി രംഗപ്രവ്വേശം ചെയ്ത് ബ്രാഹ്മണ്യ‌സവര്‍ണ സൃഷ്ടിയായ ഇത്തരം ഐതിഹ്യങ്ങല്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നത് കൊടിയ കുറ്റം തന്നെയാണ്.
ഒരു പത്തു വര്‍ഷം മുന്‍പ് വരെ ഈ പ്രശ്നം ഉണ്ടായിരുന്നില്ല. പറശ്ശിനിക്കടവ് മുത്തപ്പന്‍(വിക്കിപ്പീഡിയ ലിങ്ക്) മടപ്പുരയിലെ കാരണവരും സ്ഥാനികനുമായ മടയന്‍ എന്ന പേരിലറിയപ്പെടുന്നവരായിരുന്നു അന്നൊക്കെ മുത്തപ്പനുവേണ്ടി സംസാരിച്ചിരുന്നത്. പിന്നീട് ,
ഉത്സവങ്ങള്‍ക്ക് കൊടിയുയര്‍ത്താന്‍ ക്ഷണിച്ചു കൊണ്ടു വരപ്പെട്ട നമ്പൂതിരിമാരും,തന്ത്രിമാരും മുത്തപ്പന്‍ മടപ്പുരക്കുവേണ്ടി സംസാരിച്ചു തുടങ്ങിയപ്പോള്‍ മുത്തപ്പന്‍ മടപ്പുരയിലെ മടയന്‍ ഒരു ശിപ്പായിയുടേയോ,കാവല്‍ക്കാരന്റേയോ സ്ഥാനത്തേക്ക് ഒതുക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മനോരമയെപോലുള്ള ഒരു പത്രം മുത്തപ്പന്റെ ചരിത്രം പറയുമ്പോള്‍ സത്യത്തില്‍ ആധികാരികമായി നിര്‍വ്വഹിക്കേണ്ട ഒരു അറിവു നിര്‍മ്മാണമാണ് നടക്കെണ്ടിയിരുന്നത്. എന്നാല്‍ പകരം ബ്രാഹമണ- സവര്‍ണ്ണ വിഭാഗത്തിന്റെ താല്‍പ്പര്യത്തിലധിഷ്ടിതമായി കുറെ കള്ളക്കഥകള്‍ എഴുതി കള്ളത്തരത്തിന് ഔന്നിത്യം നല്‍കുകയാണു ചെയ്തിരിക്കുന്നത്.
മുത്തപ്പന്‍ മടപ്പുരക്ക് എത്രകാലത്തെ പഴക്കമുണ്ടെന്നതിനുള്ള ശാസ്ത്രീയ തെളിവുകളോ, മുന്‍‌കാല മടയന്‍ സ്ഥാനക്കാരുടെ പേരു വിവരങ്ങളോ, അവരുടെ തറവാടിന്റെ പഴക്കമോ, മടപ്പുരയില്‍ നിന്നും കണ്ടെടുത്ത പൂര്‍വ്വീകരുടെ രേഖകളുടെ തെളിവുകളോ,രാവിലെ മുതല്‍ വൈകുന്നേരം വരെ ഭക്തര്‍ക്കു നൂറ്റാണ്ടുകളായി ഭക്ഷണം കൊടുക്കുന്ന ആ കുടും‌ബത്തിന്റെ നന്മയോ ഒന്നും കാണാതെ ബ്രാഹ്മണര്‍ ഛര്‍ദ്ദിച്ച കെട്ടുകഥകളും ഐതിഹ്യങ്ങളും പ്രസാദമായി വിതരണം ചെയ്യുന്ന മനോരമയുടെ പത്രപ്രവര്‍ത്തനത്തെ നിന്ദ്യമെന്നേ പറയേണ്ടു.മുത്തപ്പനെക്കുറിച്ചുള്ള മനോരമ ഓണ്‍ ലൈന്‍(2008 സെപ്റ്റമ്പര്‍ 30) ലിങ്ക്.
കണ്ണൂരില്‍ തിയ്യരുടെ തന്നെഉടമസ്തതയിലുള്ള പാലോട്ടു കാവുകള്‍ സവര്‍ണ്ണ ക്ഷേത്ര കമ്മിറ്റികള്‍ വിഷ്ണുവിന്റെ അവതാരകഥയുടെ പിന്‍ബലത്തില്‍ സ്വന്തമാക്കിക്കഴിഞ്ഞു.

Sunday, September 28, 2008

35 നായന്മാരോട് ടിപ്പു സുല്‍ത്താന്റെ സന്മാര്‍ഗ്ഗവിളം‌ബരം

നായന്മാരുടെ ഇടയില്‍ നിലവിലിരുന്ന കുത്തഴിഞ്ഞ സദാചാര ക്രമത്തിലും സ്ത്രീകള്‍ മാറുമറക്കാതെ നടക്കുന്ന വസ്ത്രധാരണ രീതിയിലുമാണ്‍് അദ്ദേഹത്തിന്റെ ശ്രദ്ധ ആദ്യം പതിഞ്ഞത്.1778ല്‍ ടിപ്പു കോഴിക്കോട് പുറപ്പെടുവിച്ച ഒരു വിളം‌മ്പരം(എഡ്ഗര്‍ തേഴ്സ്റ്റന്‍c.t.vol.vp.311):

"നായന്മാരുടെ സ്ത്രീകള്‍ പത്തുപുരുഷന്മാരുമായി ബന്ധപ്പെടുകയും അശ്ലീലവൃത്തികളില്‍ നിര്‍ബാധം ഏര്‍പ്പെടുവാന്‍ നിങ്ങളുടെ അമ്മമാരേയും സഹോദരിമാരേയും നിങ്ങള്‍ അനുവദിക്കുകയും തല്‍ഫലമായി ഈ രാജ്യത്തിലെ ജനങ്ങളെല്ലാം വ്യഭിചാരത്തില്‍ നിന്നും ജനിക്കാന്‍ ഇടവരികയും , വയലില്‍ മേഞ്ഞുനടക്കുന്ന മൃഗങ്ങളേക്കാള്‍ മോശമായ നിലയില്‍ നിങ്ങള്‍ പെരുമാറുകയും ചെയ്യുന്നതായി ഞാന്‍ മനസ്സിലാക്കിയിരിക്കയാല്‍ ഈ പാപ പൂര്‍ണ്ണമായ ജീവിത വൃത്തി ഉപേക്ഷിച്ച് മനുഷ്യ സമുദായത്തിലെ മറ്റു ജനതകളെപ്പോലെ ജീവിക്കുവാന്‍ നിങ്ങളോട് ഞാന്‍ ഇതിനാല്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.”

കോഴിക്കോട് പാളയം വലിയ പള്ളിയില്‍ വെള്ളിയാഴ്ച്ച പ്രാര്‍ത്ഥന നടത്തിയ ശേഷം വായിച്ച ടിപ്പുവിന്റെ ഈ വിളം‌ബരത്തില്‍ ഈ അപരിഷ്കൃത സം‌മ്പ്രദായം അവസാനിപ്പിച്ച് അവരെ ശുദ്ധീകരിക്കുന്നതിനുള്ള ജിഹാദ് നടത്തുവാന്‍ അള്ളാഹുവിനാല്‍ നാം നിയോഗിക്കപ്പെട്ടിരിക്കുന്നു എന്നുകൂടി പ്രഖ്യാപിച്ചിട്ടുള്ളതായി സര്‍ദാര്‍ കെ.എം.പണിക്കരുടെ കേരള ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

മുകളില്‍ കൊടുത്ത ഭാഗം കെ.ജി.നാരായണന്റെ ഈഴവതിയ്യ-ചരിത്രപഠനം എന്ന ഗ്രന്ഥത്തിലെ നായരീഴവ ലഹള എന്ന 35 ആം അദ്ധ്യായത്തില്‍ നിന്നുള്ളതാകുന്നു. കൂടുതല്‍ വായനക്ക് ആ പുസ്തകത്തിലെ 35 ആം അദ്ധ്യായത്തിലെ മുഴുവന്‍ പേജുകളും ഇവിടെ ക്ലിക്കിയാല്‍ കാണാവുന്നതാണ്.

Sunday, September 14, 2008

നായര്‍ മേധാവിത്വം- അദ്ധ്യായം 31

“ഉണ്ണൂനീലി സന്ദേശത്തില്‍ പരാമര്‍ശവിധേയനായ മാവേലിക്കരയിലെ കണ്ടിയൂര്‍ തേവടിശ്ശിയുടെ ഭര്‍ത്താവ് മറ്റം വട്ടമന കൊട്ടാരത്തില്‍ വാണരുളിയിരുന്ന കാര്‍ത്തികപ്പള്ളി രാജാവ് അക്കാലത്ത് പുറപ്പെടുവിച്ച ഒരു വിളമ്പരം പരിശോധിച്ചാല്‍ മതി.നോക്കുക:-
“നമ്മുടെ രാജ്യത്ത് സ്വജാതിയിലോ ഉയര്‍ന്ന ജാതിയിലോ പെട്ട പുരുഷന് വശംവദയാകാത്ത സന്മാര്‍ഗ്ഗവിഹീനകളായ സ്ത്രീകളുണ്ടെങ്കില്‍ അവരെ ഉടന്‍ വധിക്കേണ്ടതാകുന്നു.”
വ്യഭിചരിക്കാന്‍ വിമനസ്സുകളായ ഉയര്‍ന്ന ജാതി സ്ത്രീകള്‍ കുറ്റക്കാരികളാണെന്ന് വ്യക്തം. ഇതില്‍പ്പരം ഒരധപതനം മറ്റെന്താണുള്ളത് ? “

വ്യഭിചരിക്കാത്ത നായര്‍ സ്ത്രീകള്‍ അസന്മാര്‍ഗ്ഗികളാണെന്ന് പ്രഖ്യാപിക്കുന്ന കേരളത്തിലെ ഒരു മാതൃകാ രാജാവ്.

കെ.ജി.നാരായണന്റെ പുസ്തകത്തിലെ 31 ആം അദ്ധ്യായത്തിന്റെ സ്കാന്‍ ചെയ്ത പേജുകള്‍-നായര്‍ മേധാവിത്വം- വായിക്കാന്‍ ലിങ്കില്‍ ഞെക്കുക.

ഈഴവ ചരിത്രത്തിലെ 2 അദ്ധ്യായങ്ങള്‍(3,5)

കെ.ജി നാരായണന്റെ ഈഴവ തിയ്യ ചരിത്രത്തിലെ 3, 5 അദ്ധ്യായങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നു.
സ്കാന്‍ ചെയ്തു ചേര്‍ത്തിട്ടുള്ള ഈ പോസ്റ്റുകള്‍ വായിക്കുന്നതിനായി താഴെക്കൊടുത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക.
അദ്ധ്യായം 3 സമുദായോത്പത്തിയെക്കുറിച്ചുള്ള ഐതിഹ്യങ്ങളില്‍
അദ്ധ്യായം 5 കുലവൃത്തികള്‍

Monday, May 12, 2008

ഈഴവ നാമധേയത്തിന്റെ ഉത്ഭവം

കെ.ജി.നാരായണന്റെ പുസ്തകത്തിലെ രണ്ടാം അദ്ധ്യായം ഇവിടെ സ്കാന്‍ ചെയ്ത് ചേര്‍ത്തിരിക്കുന്നു. നാമധേയത്തിന്റെ ഉത്ഭവം ലിങ്കില്‍ ക്ലിക്കുക.

Sunday, March 16, 2008

ജാതി നിര്‍മ്മാര്‍ജ്ജനം

കേരള സമൂഹത്തില്‍ ഇത്തിക്കണ്ണികളായിമാത്രം കണക്കാക്കപ്പെടേണ്ട ബ്രഹ്മണരും, അവരുടെ ആശ്രിത പട്ടികളുടെ സ്ഥാനം മാത്രമുള്ള സവര്‍ണ നായര്‍ സമൂഹവും തങ്ങളുടെ ജാതിപ്പേരിലും, പാരംബര്യത്തിലും അഹങ്കരിക്കുന്നതുകാണുംബോള്‍ മറ്റുള്ള ജനവിഭാഗങ്ങള്‍ അവരുടെ ചരിത്രം അറിഞ്ഞിരുന്നാല്‍ അപകര്‍ഷതയുടെ പൊട്ടക്കിണറ്റിലേക്ക് ചവിട്ടിവീഴ്ത്തപ്പെടുകയില്ലെന്നു മാത്രമല്ല, ബ്രാഹ്മണരേയും,നായരേയും മനുഷ്യരാക്കാന്‍ വേണ്ട ഉപദേശങ്ങള്‍ നല്‍കി രക്ഷിക്കാനും കഴിയും.

കെ.ജി. നാരായണന്‍ എഴുതിയ ഈഴവ തിയ്യ ചരിത്ര പഠനം എന്ന പുസ്തകത്തിലെ 28 ആം അദ്ധ്യായത്തിന്റെ പേജുകള്‍ ഇവിടെ കോപ്പി ചെയ്ത് പൊസ്റ്റ് ചെയ്യുന്നു. ഇവിടെ ഞെക്കി ആ പേജുകളിലേക്ക് പോകാം. ഒരോ പേജിലും അമര്‍ത്തിയാല്‍ വായിക്കാവുന്ന വിധം പേജുകള്‍ വലുതായി കാണാം.

Monday, February 25, 2008

മാമാങ്കം ബുദ്ധ ഉത്സവം

ബുദ്ധമത ഉത്സവമായിരുന്ന മാമാങ്കം ഹൈന്ദവവല്‍ക്കരിച്ചതിനെക്കുറിച്ച് അറിവുകള്‍ നല്‍കുന്ന കെ.ജി.നാരായണന്റെ പുസ്തകത്തിലെ 22 ആം അദ്ധ്യായത്തിന്റെ സ്കാന്‍ ചെയ്ത പേജുകളുടെ ലിങ്കുകള്‍ ഇവിടെ നല്‍കുന്നു.
പേജ് -1
പേജ്-2
പേജ്-3
പേജ്-4

Friday, February 15, 2008

ഉണ്ണിയാര്‍ച്ച സവര്‍ണ്ണ സ്ത്രീയല്ല

കെ.ജി.നാരായണന്റെ ഈഴവ ചരിത്ര പഠന പുസ്തകത്തിലെ ആറാമത്തെ അദ്ധ്യായമായ ചേകവ പ്രശസ്തിയുടെ 13 പേജുകളുടെ ലിങ്ക് താഴെ കൊടുക്കുന്നു. ഓരോ ലിങ്കിലും ഞെക്കിയാല്‍ വായിക്കാനാകുന്നവിധം പേജുകള്‍ തുറന്നുവരും.
പേജ്- 1
പേജ്- 2
പേജ്- 3
പേജ്- 4
പേജ്- 5
പേജ്- 6
പേജ്- 7
സത്യത്തിന്റെ ശവപ്പറംബില്‍ ഈ പേജുകളെല്ലാം ഒന്നിച്ചു കാണം.

ഉണ്ണിയാര്‍ച്ച സവര്‍ണ്ണ സ്ത്രീയല്ല

ഭക്തിപ്രസ്ഥാനത്തിന്റെ തുടര്‍ച്ചയായുള്ള കേരളത്തിലെ ആധുനിക സാഹിത്യകാരന്മാരുടേയും സിനിമ പ്രവര്‍ത്തകരുടേയും വിവരക്കേടിന്റെ ഭാഗമായി ഉണ്ണിയാര്‍ച്ച ഒരു നായര്‍ സ്ത്രീയാണെന്ന ധാരണയാണ് ഇന്നു ചില മലയാളികള്‍ക്കെങ്കിലുമുള്ളത്. നല്ലതെല്ലം നായരും ബ്രാഹ്മണജന്യവുമാണെന്ന ധാരണ പ്രചരിപ്പിക്കുന്ന ബ്രാഹ്മണ്യസാംസ്കാരിക അടിയൊഴുക്ക് കാരണമാണ് ഈ തെറ്റിദ്ധാരണ. കേരള ചരിത്രത്തില്‍ ഉണ്ണിയാര്‍ച്ചയോളം മികച്ചതും,അഭിമാനകരവുമായ ഒരു മാതൃകാവനിതയെ കാണാനാകില്ല. ഉത്തര കേരളത്തിലെ തിയ്യ ചേകവസ്ത്രീയായ ഉണ്ണിയാര്‍ച്ചയുടെ ധീര കഥകള്‍ പഴയകാലത്ത് കേരളത്തിലെ എല്ലാ ജാതിയില്‍ പെട്ട സ്ത്രീകളും (സവര്‍ണ്ണ-അവര്‍ണ്ണ)പാടിനടന്നിരുന്നത് ആവേശത്തോടെയും,അഭിമാനത്തോടെയുമായിരുന്നു. 16 ആം നൂറ്റാണ്ടില്‍ എഴുതപ്പെട്ടെന്നു കരുതുന്ന വടക്കന്‍ പാട്ടുകളിലൂടെ മലയാളിക്കു സുപരിചിതരായ ആരോമല്‍ ചേകവരും,അവരുടെ സഹോദരി ഉണ്ണിയാര്‍ച്ചയും, ആര്‍ച്ചയുടെ ഭര്‍ത്താവ് കുഞ്ഞിരാമനും, ആരോമലിനെ ചതിക്കാന്‍ കൂട്ടുനിന്ന ചന്തുവും ഈഴവരാണെങ്കിലും, കേരളത്തിലെ പ്രമുഖ നായര്‍ പുരാണ-സാഹിത്യ രചയിതാവായ എം.ടി. വാസുദേവന്‍ നായര്‍ തന്റെ വടക്കന്‍ വീര ഗാഥകള്‍ എന്ന സിനിമയിലൂടെ ഉണ്ണിയാര്‍ച്ചയെ കേവലം ഒരു നായര്‍ സ്ത്രീയുടെ നിലവാരത്തിലേക്ക് ഇടിച്ചുതാഴ്ത്താന്‍ ശ്രമിക്കുന്നതുകാണാം. (നൂറ്റാണ്ടുകളായി ബ്രാഹ്മണ്യത്തിന്റെ ചോറുണ്ട് ശീലിച്ചതിനാല്‍ നായരുടെ വാലിന്റെ വളവ് ഇന്നും പഴയതുപോലെ തന്നെ തുടരുന്നു എന്ന് സാരം)

കേരളത്തിലെ സ്ത്രീകളെ വീടുകളില്‍ നിന്നും പിടികൂടി ബാഗ്ദാദുപോലുള്ള വിദേശ പട്ടണണങ്ങളിലേക്ക് അടിമയായി കപ്പലില്‍കയറ്റി കൊണ്ടുപോയിരുന്ന കാലത്താണ് ഉണ്ണിയാര്‍ച്ച ആയുധാഭ്യാസിയായി സ്ത്രീകളുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിച്ചത് എന്ന് ഓര്‍ക്കണം.

Monday, February 11, 2008

ചരിത്രകാരന്മാരുടെ ദൃഷ്ടിയില്‍ ഈഴവര്‍

ഈഴവ തിയ്യ വിഭാഗത്തിന്റെ സാന്നിദ്ധ്യത്തെ വിവിധ ചരിത്രകാരന്മാര്‍ എങ്ങിനെ വിലയിരുത്തുന്നു എന്നത് ധാരാളം ഉദ്ധരണീകളിലൂടെ കെ.ജി.നാരായണന്‍ നാലാം അദ്ധ്യായത്തില്‍ വ്യക്തമാക്കുന്നു. ആദ്യത്തെ പേജു മാത്രമേ ഇവിടെ കൊടുക്കുന്നുള്ളു ബാക്കി ഏഴു ഷീറ്റുകള്‍ വായിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Wednesday, February 6, 2008

കേരളത്തിലെ നംബൂതിരി ബ്രാഹ്മണര്‍



അശോക ചക്രവര്‍ത്തിയുടെകാലത്ത് ബുദ്ധമത പ്രചരണത്തിനായി നിയോഗിക്കപ്പെട്ട ധര്‍മ്മ മഹാമാത്രന്മാര്‍ എന്ന നംബുധീരന്മാര്‍ തന്നെയാണ് ബുദ്ധമതവിശ്വാസം കുറ്റകരമായി തീര്‍ന്നതിനെത്തുടര്‍ന്ന് ഹിന്ദുമത പുരോഹിതരായി പൂണൂല്‍ ധരിച്ച് നംബൂതിരി ബ്രാഹ്മണരായിത്തീര്‍ന്നത് എന്നു വിശദമാക്കുന്ന കുറെ തെളിവുകള്‍ കെ.ജി.നാരായണന്റെ ഈഴവ ചരിത്ര പഠനം എന്ന പുസ്തകത്തിലെ 24ആം അദ്ധ്യായത്തില്‍ കൊടുത്തിരിക്കുന്നു. 21 പേജുവരുന്ന ആ പൊസ്റ്റ് ഇവിടെ അഭംഗിയാകുമെന്നതിനാല്‍ മൊറ്റൊരിടത്ത് പൊസ്റ്റി ഇവിടെ ലിങ്ക് നല്‍കുന്നു. നംബുക്കളും നംബൂതിരിമാരും എന്ന ആ അദ്ധ്യായം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Monday, February 4, 2008

ഈഴവരെക്കുറിച്ചുള്ള ഒരു ഗ്രന്ഥം




കേരളത്തില്‍ ഇന്നും നടന്നുകൊണ്ടിരിക്കുന്ന സവര്‍ണ്ണ സാംസ്കാരിക അധിനിവേശത്തെത്തുടര്‍ന്ന് പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ഭൂരിപക്ഷ ജനതയായ ഈഴവരെക്കുറിച്ച് ആധികാരികമായ ചരിത്രരേഖകളുടെ പിന്തുണയോടെ പ്രതിപാദിക്കുന്ന നല്ലൊരു പുസ്തകം ലഭിച്ചിരിക്കുന്നു. 1986ല്‍ ആകെ ആയിരം കോപ്പി മാത്രം അച്ചടിച്ച ആ ഗ്രന്ഥത്തിലെ വിലപ്പെട്ട വിവരങ്ങള്‍ ബ്രഹ്മണ്യം പ്രചരിപ്പിക്കുന്ന ജനപ്രിയമായ കള്ളക്കഥകളെ നിര്‍വീര്യമാക്കാന്‍ ശക്തമാണെന്നതിനാല്‍ ഖ്ണ്ഡ്ശ്ശയായി ഇവിടെ ചേര്‍ക്കുന്നു. കെ.ജി. നാരായണന്‍ എന്ന ഗ്രന്ഥകര്‍ത്താവിന്റെ മഹത്തരമായ അദ്ധ്വാനത്തിന്റെയും,ഗവേഷണത്തിന്റേയും ഫലമായ ഈ പുസ്തകത്തിലെ വിവരങ്ങള്‍ കേരളത്തിന്റെ വസ്തുനിഷ്ടമായ ചരിത്രത്തില്‍ നിന്നും ഊര്‍ജ്ജ്യം ഉള്‍ക്കൊള്ളാന്‍ ആഗ്രഹിക്കുന്ന ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുമെന്ന് ആശിക്കുന്നു.

റ്റൈപ്പ് ചെയ്യാനുള്ള സമയക്കുറവുകാരണം തല്‍ക്കാലം രണ്ടു പേജുകള്‍ വീതം സ്കാന്‍ ചേയ്തു ചേര്‍ക്കുകയാണ് . ആര്‍ക്കെങ്കിലും ഇവ യൂണിക്കോഡിലേക്ക് റ്റൈപ്പ്ചെയ്തു ചേര്‍ക്കുന്ന കാര്യത്തില്‍ സഹായിക്കാനാകുമെങ്കില്‍ ദയവായി മുന്നോട്ടു വരിക. ഒരു ജനതക്ക് കൈമോശം വന്നുപോയ ആത്മാഭിമാനം നേടിക്കൊടുക്കുകയെന്നത് മഹത്തായ ഒരു പ്രവര്‍ത്തനമായതിനാല്‍ സഹായിക്കാന്‍ മനസ്സുള്ളവര്‍ ഈമെയില്‍ ചെയ്യുക.